ആലപ്പുഴ: കുട്ടമംഗലം സര്‍വ്വീസ് സഹകരണസംഘത്തില്‍ നടന്ന ഭൂമി തട്ടിപ്പില്‍ നിരവധി കര്‍ഷകര്‍ക്കാണ് കുട്ടനാട്ടില്‍ ഭൂമി നഷ്ടപ്പെട്ടത്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് അവരുടെ ഭൂമി തിരിച്ചു നല്കാന് മാറി മാറി വന്ന സര്‍ക്കാറുകള്‍ തയ്യാറായില്ല. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആണ് ഭൂമി തട്ടിപ്പ് നടന്നത്. ആദര്‍ശത്തിന്റെ പ്രതീകം എന്ന് സ്വയം വീരവാദം മുഴക്കുന്ന വി.എസ്. അച്ചുതാനന്ദന്റെ വിശ്വസ്തരാണ് ഭൂമി തട്ടിപ്പിലെ പ്രതികളും. സാധാരണക്കാരായ കര്‍ഷകരുടെ ആകെയുള്ള ഭൂമിയാണ് സിപിഎം നേതാക്കള്‍ തട്ടിയെടുത്തത്. ഈ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ദക്ഷിണ മേഘലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: