തൈക്കാട്ടുശ്ശേരി: അരൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന് തൈക്കാട്ടുശ്ശേരി അടുവയില്‍ കോളനിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളില്‍ എത്തിച്ചേര്‍ന്നു. അരൂര്‍ എംഎല്‍എ ആയി അനിയപ്പന് തെരഞ്ഞെടുക്കുന്ന പക്ഷം കോളനികളുടെ നവീകരണവും, കോളനി നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുവാനായി കേന്ദ്ര പദ്ധതികളെ മാതൃകയാക്കി കോളനികള്‍ ദത്തെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്നും കോളനി നിവാസികള്‍ക്ക് ഉറപ്പു നല്കി.
തുറവൂര്‍ തിരുമല ദേവസ്വത്തിന്റെ ടിഡി ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിലും പങ്കെടുത്തു. ഉച്ചയക്ക് ശേഷം മണ്ഡലത്തിലെ കല്യാണ വീടുകളിലും, മരണവീടുകളിലും സ്ഥാനാര്‍ത്ഥി എത്തി. പടിഞ്ഞാറെ മനക്കോടം, പള്ളിത്തോട് പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ അനുവിക്കുന്ന ദുരിതപൂര്‍ണ്ണമായ അനുഭവം തൊഴിലാളികള്‍ പങ്കുവച്ചു.
പരിഹരിക്കുമെന്ന് ഉറപ്പു നല്കി സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പൂച്ചാക്കല്‍ തെക്കേക്കരയിലെ കടകളിലും, പള്ളിപ്പുറത്തെ എന്‍ഡിഎ ഓഫീസിന്റെ ഉദ്ഘാടനത്തിലും പങ്കെടുത്തു.
സ്ഥാനാര്‍ത്ഥിയോടൊപ്പം എസ്. ദിലീപ്, രജീഷ് വാസുദേവന്‍, കെ. രാജേഷ്, ഹരികൃഷ്ണന്, മദീഷ് കോഴാപ്പളളി, ബാബു മരോട്ടിക്കല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: