ന്യൂദല്‍ഹി: ഭാരതത്തിലെ 50 നഗരങ്ങള്‍ 2017 മാര്‍ച്ചോടെ 100 ശതമാനം ശുചിത്വവല്കരിക്കുമെന്ന് കേന്ദ്രം. കോണ്‍ഗ്രസിന്റെ പ്രമുഖ മണ്ഡലങ്ങളില്‍ ഒന്നായ റായ് ബറേലി, സമാജ്വാദി പാര്‍ട്ടിയുടെ ഇറ്റാവ, നളന്ദ തുടങ്ങിയ അമ്പതോളം നഗരങ്ങള്‍ സ്വച്ഛ ഭാരതം പദ്ധതിയ്ക്കു കീഴില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ശുചീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
പൊതുസ്ഥലങ്ങളില്‍ മാലിന്യ വിസര്‍ജ്ജനം നടത്തുന്നതിന് ഈ നഗരങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുകയും പകരം പദ്ധതിക്കു കീഴിലായി പൊതുശൗചാലയങ്ങള്‍ നിര്‍മ്മിച്ചും നല്‍കുന്നതാണ്. ഇതുകൂടാതെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നവര്‍ക്കെതിരെ നടപടി തത്സമയ നടപടിയും ഉണ്ടാകും.
2016ഓടെ പൊതു സ്ഥലങ്ങളില്‍ മാലിന്യ വിസര്‍ജ്ജനം നടത്തുന്നത് പൂര്‍ണ്ണമായും തടയാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ നല്കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് 50 നഗരങ്ങളെ തിരഞ്ഞെടുത്തത്.
ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ചുനഗരങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി അതില്‍ ഒന്നാണ്. ഷിംല, ചണ്ഡീഗഢ്, റായ്പൂര്‍, ഡെറാഡൂണ്‍, വിശുദ്ധ നഗരങ്ങളായ ഹരിദ്വാര്‍, തിരുപ്പതി തുടങ്ങിയ നഗരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: