ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകര നേതാവ് മസൂദ് അസറിനെതിരെയുള്ള ഭാരതത്തിന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭയില്‍ വീറ്റോ ചെയ്ത നടപടിയില്‍ നിന്നും പിന്മാറുന്നതിനായി നയതന്ത്രതലത്തില്‍ ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ലോക്സഭയില്‍ പറഞ്ഞു. ചൈനയുടെ നടപടി ഭീകരതയെ സഹായിക്കുന്നതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി.
ഭാരതത്തില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളിലെ സൂത്രധാരനായ മസൂദ് അസറിനെതിരെ കഴിഞ്ഞമാസം യുഎന്നില്‍ കൊണ്ടുവന്ന പ്രമേയമാണ് ചൈന വീറ്റോ ചെയ്തത്. മസൂദിനെതിരെയുള്ള നീക്കങ്ങളില്‍ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള നയതന്ത്രതലത്തിലുള്ള സമ്മര്‍ദ്ദം തുടരുകയാണ്.
ഐക്യരാഷ്ട്രസഭയിലെ അഞ്ചുസ്ഥിരാംഗങ്ങളില് ചൈനയൊഴിച്ചുള്ള നാലംഗങ്ങളും ഭാരതത്തെ പിന്തുണച്ചിരുന്നു.
ഐക്യരാഷ്ട്രസഭാ പരിഷ്ക്കരണം സംബന്ധിച്ച ഭാരതത്തിന്റെ നിലപാടുകളെയും നാല് സ്ഥിരാംഗങ്ങള്‍ പിന്തുണക്കുന്നുണ്ട്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വികസിപ്പിക്കുന്നതിനായുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ നിരവധി രാഷ്ട്രങ്ങള്‍ പിന്തുണക്കുന്നതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വത്തിന് ഭാരതത്തിന് എല്ലാ അവകാശവുമുണ്ടെന്നും സുഷമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: