ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ എംപിയുമായ ഇലിയാസ് അസ്മി പാര്‍ട്ടിവിട്ടു. ദല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അസ്മി രാജിവെച്ചത്.
പാര്‍ട്ടിയില്‍ ജനാധിപത്യപരമായ തീരുമാനങ്ങളില്ലെന്നും ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നും അസ്മി ആരോപിച്ചു.
മുലായം സിങ്് യാദവിനേക്കാള്‍ കൂടുതലായി ജാതി, മതം എന്നിവയെ അടിസ്ഥാനമാക്കിയാണ് കേജ്രിവാള് പ്രവര്‍ത്തിക്കുന്നത്. പിന്നാക്ക, മുസ്ലിം സമുദായങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് എഎപിയുടെ പ്രവര്‍ത്തനം. അതിനാലാണ് എഎപിയില്‍ നിന്നും രാജിവെക്കുന്നതെന്നും അസ്മി പറഞ്ഞു.
എഎപി ദേശിയ നിര്‍വ്വാഹകസമിതിയില്‍ നിന്നും, രാഷ്ട്രീയ കാര്യ വകുപ്പ് എന്നിവയില്‍ നിന്നും രാജിവെക്കുന്നതായും അസ്മി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: