ഇടുക്കി: പീരുമേട് മണ്ഡലത്തില്‍ രണ്ട് വട്ടം വിജയിച്ച ഇ.എസ.് ബിജിമോള്‍ക്ക് ഇത്തവണ മത്സരം കടുപ്പമേറിയതാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.കുമാര്‍ ശക്തമായ മത്സരമാണ് നടത്തുന്നത്. മണ്ഡലത്തില്‍ തമിഴ് വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുന്നത്. നാല്‍പ്പത് ശതമാനം വോട്ടുകളും തമിഴ് വംശജരുടേതാണ്. ഇതിനാലാണ് തമിഴ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പറ്റുന്നയാളെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.
വണ്ടന്മേട് പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. കുമാര്‍. മണ്ഡലത്തിലെ അമ്പത് ശതമാനം ആളുകളും തോട്ടം തൊഴിലാളികളാണ്. ഇവരുടെ ദുരിത ജീവിതത്തിന് മാറ്റമുണ്ടാക്കാന്‍ യുഡിഎഫ് സര്‍ക്കാരിനും പീരുമേട് സിറ്റിങ് എംഎല്‍എ ബിജിമോള്‍ക്കും കഴിഞ്ഞിട്ടില്ല. തൊഴിലാളികള്‍ താമസിക്കുന്ന ലായങ്ങള്‍ പലതും ഇടിഞ്ഞ് വീഴാറായ നിലയിലാണ്. പല ലായങ്ങളിലും കക്കൂസില്ല.
ജീവിത പ്രശ്നങ്ങളാല്‍ ഉഴലുന്ന തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ബിജെപി കടന്നുകയറുകയാണ്. പഞ്ചായത്തുകള്‍ തോറും സംഘടിപ്പിക്കുന്ന കണ്വന്ഷനുകളിലെ ജനപങ്കാളിത്തം എന്‍ഡിഎയുടെ മുന്നേറ്റത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് നേതാവ് ഇ.എം. അഗസ്തിയെ 4477 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ബിജിമോള്‍ എംഎല്‍എ ആയത്. ബിജിമോള്‍ക്ക് 56748 വോട്ടും ഇ.എം. അഗസ്തിക്ക് 51971 വോട്ടുകളുമാണ് ലഭിച്ചത്.
കെ. കുമാര്‍ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. ഈ ആഴ്ച മുതല്‍ വാഹന പര്യടനം ആരംഭിക്കും. വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ വസ്തു കൈയേറി കുരിശുപള്ളി പണിയാന്‍ ഒത്താശ ചെയ്തും പെരുവന്താനത്ത് എഡിഎമ്മിന്റെ കാല് തകര്‍ത്ത സംഭവത്തിലും ബിജിമോള്‍ക്കെതിരെ ജനരോക്ഷം ശക്തമാണ്. അഡ്വ. സിറിയക് തോമസാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ രംഗത്തുള്ളത്. ഇതിന് പുറമെ ബിഎസ്പിയുടെ ബെന്നി തോമസ്, എഐഎഡിഎംകെയുടെ അബ്ദുല്‍ ഖാദര്‍ എന്നിവരും രണ്ട് സ്വതന്ത്രന്മാരുമുള്പ്പെടെ ഏഴ് പേരാണ് മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: