ചാലക്കുടി: കേരള മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന് ഇരയായ ജിഷയെന്ന പാവം പെണ്‍കൂട്ടിയെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പൊതുയോഗത്തില്‍ അഭിസംബോധന ചെയതത് അവളെന്ന്.
അതും ഒരു തവണയല്ല പല തവണ. മണിക്കൂറുകള്‍ക്ക് മുന്‍പ് ജിഷയുടെ അമ്മയെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദു:ഖം അഭിനയിക്കുകയും മറ്റും ചെയ്ത പ്രതിപക്ഷ നേതാവാണ് അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുയോഗത്തില്‍ വെച്ച് ജിഷയെ അവള് എന്ന് പറഞ്ഞ് സംസാരിച്ചത്.
അവളുടെ അമ്മയേയും സഹോദരിയേയും ഞാന്‍ ആശുപത്രിയില്‍ പോയി കണ്ടശേഷമാണ് വരുന്നതെന്ന് പറഞ്ഞാണ് സംസാരിച്ചത്. പേരു പോലും അറിയാതെ വേദിയിലിരുന്ന നേതാക്കളോട് ചോദിച്ചാണ് സംശയം തീര്‍ത്തത്.
വോട്ട് നേടാനായിട്ടുള്ള തനി കസര്‍ത്തായിരുന്നു വിഎസ് നടത്തിയത്. മോദി സര്‍ക്കാര്‍ പട്ടിണി പാവങ്ങളെ ദ്രോഹിക്കുകയാണെന്നും തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ദ്ധിപ്പിച്ച മോദി സര്‍ക്കാരിന്റെ നേട്ടം മറച്ച് വെച്ച് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്നും മറ്റുമാണ് വിഎസ് തട്ടിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: