കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുംഅന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചു. ഇതാണ് പ്രതിയെ പിടികൂടുന്നതില്‍ ഉണ്ടായ കാലതാമസമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
സംഭവം നടന്ന ദിവസം പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതല്ലാതെ ഗൗരവമായ അന്വേഷണത്തിന് മുതിര്‍ന്നില്ല.
രണ്ടാം ദിവസമെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചത്. മഞ്ഞ ഷര്‍ട്ടിട്ടയാള്‍ ജിഷയുടെ വീട്ടില്‍ നിന്ന് വളരെ വേഗത്തില്‍ പോകുന്നത് കണ്ടതായി പന്തല്‍ പണിക്ക് പോകുന്ന ഒരാളും ഒരു സ്ത്രീയും പറഞ്ഞിരുന്നു. 35 നും 40നും ഇടയില്‍ പ്രായമുള്ളയാളെന്നാണ് അവര്‍ വിശദീകരിച്ചത്. ചില അയല്‍വാസികളില്‍ നിന്നും സഹായകമായ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു.
ജിഷയുടെ വീടിന് പിറകിലുള്ള കനാലിലൂടെയാണ് ഇയാള്‍ പോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ ദിശയിലേക്ക് അന്വേഷണം നടത്തിയില്ല. കളക്ടറേയും ആര്‍ഡിഒയേയും വിവരം അറിയിക്കണമെന്ന വ്യവസ്ഥപോലും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. പോലീസിന്റെ ഉദാസിനതയാണ് സംഭവത്തെ പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരായ വടിയായി മാറ്റാന്‍ സഹായിച്ചതില്‍ ആഭ്യന്തര വകുപ്പ് മന്ത്രി ഡിജി പിയെ അതൃപ്തി അറിയിച്ചു.
ഇതിനിടെ പോലീസ് അയല്‍വാസികളെ ചോദ്യം ചെയ്യലിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത് പോലീസിന് പുതിയ തലവേദനയായി.
ഈ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലും നിരവധിപേര്‍ പോലീസ് നിരീക്ഷണത്തിലുമാണ്. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: