തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ 19 കാരിയെയാണ് കാമുകനടക്കമുള്ള മൂന്നംഗസംഘം കൂട്ട മാനഭംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി നല്കിയ വിവരമനുസരിച്ച് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ആരെയും പിടികൂടിയിട്ടില്ല. വര്‍ക്കല താഴേ വെട്ടൂര്‍ സ്വദേശികളായ ഷൈജു, സഹീര്‍, റാഷിദ് എന്നിവരാണ് പ്രതികള്‍.കൃത്യനിര്‍വഹണത്തിന് ഉപയോഗിച്ച കെഎല്‍ 16 ജെ 1112 ചക്കര എന്നുപേരുള്ള ഓട്ടോറിക്ഷ അയന്തി റെയില്‍വേ ക്രോസിന് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് നല്കുന്ന വിവരം: രണ്ടാഴ്ച മുമ്പ് കൂട്ടുകാരിയെ വിളിക്കുന്നതിനിടെ നമ്പര്‍ മാറിപ്പോയതിനാല്‍ പെണ്‍കുട്ടിയുടെ കോള്‍ ലഭിച്ചത് സഹീറിനാണ്. തുടര്‍ന്ന് സുജിത്ത് എന്ന പേരില്‍ നിരന്തരം സംസാരിച്ച് സഹീര്‍ പെണ്‍കുട്ടിയെ വലയിലാക്കി. സഹീര്‍ മുഖാന്തിരമാണ് പിന്നീട് ഓട്ടോറിക്ഷ ഡ്രൈവറായ ഷൈജുവിനെയും സുഹൃത്തായ റാഷിദിനെയും പെണ്‍കുട്ടി പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം രാവിലെ ശബരി എക്സ്പ്രസില്‍ വര്‍ക്കലയില്‍ എത്തിയ പെണ്‍കുട്ടിയെ കാമുകനായ സഹീറും ഷൈജുവും കാത്തുനിന്ന് പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കയറ്റി കൊല്ലത്തേക്കു കൊണ്ടുപോയി. കൊല്ലത്തെത്തി സിനിമ കാണാന്‍ പദ്ധതിയിട്ടെങ്കിലും ആസമയം ഷോ ഇല്ലാത്തതിനാല്‍ വര്‍ക്കലയ്ക്ക് മടങ്ങി.
തിരികെ വരുംവഴി സഹീറാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഓട്ടോയില്‍വച്ച് പീഡിപ്പിക്കുവാന്‍ സൗകര്യമൊരുക്കിയ ഷൈജുവും തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടിയെയും കൊണ്ടുള്ള യാത്രയ്ക്കിടെ വഴിമദ്ധ്യേ നിന്ന് റാഷിദും ഇവര്‍ക്കൊപ്പം കൂടി. ആറ്റിങ്ങലിലേക്ക് പോകാമെന്ന വ്യാജേന പെണ്‍കുട്ടിയുമായി ഓട്ടോയില്‍ യാത്ര തുടര്‍ന്ന റാഷിദും വണ്ടിക്കുള്ളില്‍ വച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്രേ. മാറിമാറിയുള്ള മാനഭംഗത്തില്‍ അവശയായ പെണ്‍കുട്ടിക്ക് അപസ്മാരം ഉണ്ടായി. അപ്പോഴേക്കും വര്‍ക്കലയില്‍ എത്തിയ സംഘം അയന്തി റെയില്‍വേ ലെവല്‍ക്രോസിനു സമീപം ഓട്ടോ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ തീരെ അവശനിലയില്‍ കണ്ട പെണ്‍കുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആദ്യം വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
അവിടെ നിന്ന് റഫര്‍ ചെയ്ത് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രി 11.51 ഓടെ എത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. തീവ്രപരിചരണ വിഭാഗത്തിലെ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ചികിത്സയിലാണ് പെണ്‍കുട്ടി. മെഡിസിന്, ന്യൂറോ മെഡിസിന്, സര്‍ജറി, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ ഏകീകരിക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി ഡോക്ടര്‍മാര്‍ അപ്പപ്പോള്‍ വിലയിരുത്തുന്നുണ്ട്. സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: