തിരുവനന്തപുരം: കേരളത്തിലെ വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നുള്ളതിനു തെളിവാണ് പെരുമ്പാവൂര്‍ സംഭവമെന്ന് മഹിളാ മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയാ ഗൗരി. സാംസ്കാരിക കേരളത്തിന് ഇത് അപമാനകരമാണ്. പിന്നാക്കക്കാരുടെ തോഴരെന്നു പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ജിഷയുടെ കൊലപാതകവും വെറും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഉപയോഗിക്കുകയാണ്. ആത്മാര്‍ത്ഥതയോടെയല്ല ഇവര്‍ പെരുമ്പാവൂര്‍ പ്രശ്നത്തെ കാണുന്നത്.
ഇരു മുന്നണികളുടെയും മുന്‍കാല പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാനിടയാക്കിയത്. നമ്മുടെ സംസ്കാരത്തിനു നിരക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളെയാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും പ്രോത്സാഹിപ്പിക്കുന്നത്. കിസ് ഓഫ് ലവ് പോലുള്ള സംഘടനകളെ കേരളത്തില്‍ വളരാന്‍ ഇരു കൂട്ടരും സഹായിക്കുകയായിരുന്നു. ദളിതര്‍ എന്നല്ല സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും വിക്ടോറിയാ ഗൗരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: