തിരുവനന്തപുരം: കേരളത്തെ പീഡനങ്ങളുടെ നാടാക്കി മാറ്റിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍. സമ്പൂര്‍ണ്ണ സാക്ഷരത നേടി എന്ന് അവകാശപ്പെടുന്ന കേരളത്തിലേതു പോലുള്ള സംസ്ഥാനത്ത് നടന്ന ദളിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം അങ്ങേയറ്റം ലജ്ജാകരമാണ്. ജിഷയുടെ കുടംബത്തോട് സര്‍ക്കാരുകള്‍ ഒരു നീതിയും കാണിച്ചിരുന്നില്ല.
എല്‍എല്‍ബി വരെയെത്തിയ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സഹായിയായി ആരും ഇല്ല. ജിഷയ്ക്ക് അച്ഛനും ഇല്ല. എന്നിട്ടും സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചില്ല. ഒരു വീടു പോലും വച്ചുനല്കാന് ഗ്രാമപഞ്ചായത്തിനു സാധിക്കാതെ പുറമ്പോക്കില്‍ കഴിയേണ്ട അവസ്ഥയായിരുന്നു. നാളിതുവരെ ദളിതരെ വെറും വോട്ട് ബാങ്കാക്കി മാത്രമായിട്ടാണ് ഭരണാധികാരികള്‍ കണ്ടിരുന്നു എന്നാണ് ഇത് തെളിയിക്കുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: