കോഴിക്കോട്: പെരുമ്പാവൂരിലെ ജിഷയുടെ ദാരുണമായ കൊലപാതകത്തിന്റെ ഉത്തരവാദി ത്വത്തില്‍ നിന്ന് സിപിഎം എംഎല്‍എക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോഴിക്കോട് പ്രസ്€ക്ലബ്ബ് സംഘടിപ്പിച്ച കേരള സഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷമായി പെരുമ്പാവൂരിലെ എംഎല്‍എ ആയ സിപിഎമ്മിലെ സാജു പോളിനും അദ്ദേഹത്തിന്റെതായ പങ്കുണ്ടെന്ന് കാനം രാജേന്ദ്രന് ചോദ്യത്തിന് മറുപടി പറഞ്ഞു.
വികസനവും കരുതലും ഉയര്‍ത്തികാണിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്താണ് ഒറ്റമുറി യില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജിഷയും കുടുംബവും താമസിച്ചത്. സര്‍ക്കാറിന് ഈ മരണത്തില്‍ ഉത്തരവാദിത്വമുണ്ട്.
സംസ്ഥാനത്ത് ക്രമസമാധാനവും നിയമവാഴ്ചയും പൂര്‍ണമായി തകര്‍ന്നിരി ക്കുകയാണ്. നിര്‍ഭയ കേസിനു ശേഷമുണ്ടായ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഒന്നും തന്നെ സംസ്ഥാനസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തും. ബാഗാളില്‍ സഖ്യമില്ല. പകരം മമത എന്ന സ്വേച്ഛാധിപതിക്കെതിരായ ഐക്യം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജോയിന്റ് സെക്രട്ടറി കെ.സി. റിയാസ്, ട്രഷറര്‍ വിപുല്‍ നാഥ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: