കോഴിക്കോട്: മുന്‍മേയറും സിപിഎം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന് കഴിഞ്ഞ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ടുകൊണ്ടാണെന്ന് ഡിസിസി പ്രസിഡന്റ് കെ.സി. അബു. ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിനുവേണ്ടിയാണ് കോണ്‍ഗ്രസ് മുഖമുള്ള തോട്ടത്തില്‍ രവീന്ദ്രന് വോട്ടു ചെയ്തതെന്നും അബു പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അബു വെളിപ്പെടുത്തല്‍ നടത്തിയത്.
കോഴിക്കോട് കേര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നാണ് സിപിഎം സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന് ജയിച്ചത്. എം. ജഗന്നാഥനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ജനതാദള്‍ യുവിന്റെ ടി. ജയാനന്ദന് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 921 വോട്ടു നേടിയാണ് തോട്ടത്തില്‍ രവീന്ദ്രന് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എം. ജഗന്നാഥന് 887 വോട്ടും മൂന്നാമത് എത്തിയ ടി. ജയാനന്ദന് 316 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ വിജയം തടയാന്‍ കോണ്‍ഗ്രസ് വോട്ടു മറിച്ചതാണെന്ന് അന്നു തന്നെ ബിജെപി നേതൃത്വം ആരോപിച്ചിരുന്നു.
കേരളത്തിലെ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ്സിനെ അന്ധമായി എതിര്‍ക്കുകയാണ്. എന്നാല്‍ ബംഗാള്‍ കേരളത്തിലും ആവര്‍ത്തിക്കും കെ.സി. അബു പറഞ്ഞു. ആദ്യമൊക്കെ അപ്രകാരം പറയുമ്പോള്‍ ഭയമായിരുന്നു. ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് പറയുന്നത് എന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. 12ന് വടകര പുറമേരി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും കെ. സി. അബു കൂട്ടിച്ചേര്‍ത്തു.
അബുവിന് പറ്റിയത് നാക്കുപിഴയായിരുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി. ശങ്കരന്. കെ.സി. അബുവിന്റെ വര്‍ഗ്ഗീയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്. നാക്കു പിഴ വിവാദമാക്കേണ്ടതില്ലായിരുന്നുവെന്നും ശങ്കരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: