തിരുവനന്തപുരം: ബിജെപി സീനിയര്‍ സിറ്റിസണ്‍സ് ഫോറം തിരുവനന്തപുരം ചാപ്റ്റര്‍ അഡ്വക്കേറ്റ് അയ്യപ്പന്‍പിള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് എ.കെ. ആന്റണിക്കെതിരെ പ്രമേയം പാസാക്കി.
“”കേരളം കലക്കാന്‍ ബിജെപി രഹസ്യ അജണ്ടയുമായി വരുന്നു” എന്ന എ.കെ.ആന്റണിയുടെ ആരോപണം അടിസ്ഥാനരഹിതവും ആപല്‍ക്കരവുമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സമൂഹത്തില്‍ പരസ്പര വിശ്വാസമില്ലായ്മയും സംഘര്‍ഷവും മാത്രം ഉണ്ടാക്കാന്‍ ഉപകരിക്കുന്ന ഇത്തരം ആരോപണം എ.കെ.ആന്റണിയെപ്പോലുള്ള നേതാവിന് യോജിച്ചതല്ല. ബിജെപിയെ അടുത്തറിയുന്ന കേരള ജനത ഈ ആരോപണം തള്ളിക്കളയുമെന്ന് ഉറപ്പുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിന്റേതാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വര്‍ഗീയതയ്ക്കും ശിഥിലീകരണ പ്രവണതയ്ക്കും എതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമഗ്രമായ വികസനമാണ് മുഖ്യലക്ഷ്യം. അതിനു സഹായകരമായ പല പരിപാടികളും ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുള്ള കാര്യങ്ങളെല്ലാം ആന്റണിക്കും അറിവുള്ളതാണ്.
അഴിമതി കേസുകളില്‍ മുങ്ങിനില്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ രക്ഷിക്കാനും അവ ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കാനും ബംഗാളില്‍ പരസ്യമായും കേരളത്തില്‍ രഹസ്യമായുമുള്ള മാര്‍ക്സിസ്റ്റു ബന്ധം മറച്ചു പിടിക്കാനുമാണ് ആന്റണി ശ്രമിക്കുന്നത്. ഇതിനെ സത്യസന്ധരായ കേരള ജനത തിരസ്കരിക്കണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. പ്രസിഡന്റ് റിട്ട. ക്യാപ്റ്റന്‍ സി.ആര്.എസ്. മേനോന്, ജനറല്‍ സെക്രട്ടറി എസ്.ഡി. കൃഷ്ണന്‍നായര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: