പേട്ട (തിരുവനന്തപുരം) : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിനിടെ റണ്‍വെ തകര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേന്ദ്രസേനയുമായി എത്തിയ ബോയിംഗ് 37 വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. വള്ളക്കടവ് ഭാഗത്തെ ത്രിടൂ റണ്‍വേയില്‍ ഇറങ്ങിയ വിമാനം ചാക്കഭാഗത്തുള്ള വണ്‍ഫോര്‍ റണ്‍വേയില്‍ കൂടി തിരിയവെയാണ് റണ്‍വേ ഇളകിത്തെറിച്ചത്.
അതേ സമയം ചാക്ക ഭാഗത്തുകൂടി വിമാനം ഇറങ്ങിയിരുന്നെങ്കില്‍ വിമാനത്താവളം വന്‍ ദുരന്തത്തിന് സാക്ഷ്യംവഹിക്കേണ്ട വരുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വിമാനം ഇറങ്ങിയശേഷം എയ്ട്രണ് കണ്ട്രോളിന്റെ റണ്‍വേ പരിശോധനയിലാണ് തകര്‍ച്ച കണ്ടെത്തിയത്. മൂന്ന് മീറ്ററോളം റണ്‍വേ തകര്‍ന്നതായിട്ടാണ് പറയുന്നത്. തുടര്‍ന്ന് അതോറിട്ടി ഉന്നതാധികാരികളെ വിവരം അറിയിക്കുകയും റണ്‍വേ അടച്ചിടുകയുമായിരുന്നു.
ബോയിംഗ് 37 ഇറങ്ങിയശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വേയ്സ്, എമറേറ്റ്സ് തുടങ്ങിയ പത്തോളം വിമാനങ്ങള്‍ക്ക് ഇറങ്ങേണ്ടതായിരുന്നു.
അതേസമയം റണ്‍വേ നവീകരണത്തില്‍ വരുത്തിയ അപാകതയാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നത്.
ഫെബ്രുവരി ഒന്നിനാണ് റണ്‍വെയുടെ റീ ടാറിംഗ് കരാര്‍ അഹമ്മദാബിദലെ സ്വകാര്യ കമ്പനിയായ എംഎസ് ഖുറാനയ്ക്ക് നല്‍കിയത്. തുടര്‍ന്ന് സമയബന്ധിതമായി നവീകരണം പൂര്‍ത്തിയാക്കണമെന്ന് കരാര്‍ വ്യവസ്ഥ നിലനില്‍ക്കെ പദ്ധതി നീളുകയായിരുന്നു. തകര്‍ന്ന റണ്‍വെയുടെ നവീകരണം പൂര്‍ത്തിയാക്കാനുള്ള കാലാവധി മാര്‍ച്ച് 26നായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടത്തെ പണി പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: