പാലാ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സാത്താന്മാര് വാഴുന്നു എന്ന് പെരുമ്പാവൂര്‍ സംഭവം തെളിയിച്ചതായി ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്. എന്‍.ഡി.എ. പാലാ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.ഹരിയുടെ തെരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായി ഇന്നലെ മേലുകാവുമറ്റത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പുരോഗതിയുടെ പാതയിലാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം വ്യര്‍ഥമാണെന്ന് തെളിയിക്കുന്നതാണ് പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ദാരുണ കൊലപാതകം. ദളിത് പീഢനത്തിന്റെയും കൊലപാതകത്തിന്റെയും പേരില്‍ പ്രക്ഷോഭം നടത്തുന്ന ഇടതു പ്രസ്ഥാനങ്ങള്‍ ജിഷയുടെ കൊലപാതകത്തിന് നേരെ കാട്ടുന്ന മൗനം ഇടതു-വലതു മുന്നണികളുടെ ഒത്തുതീര്‍പ്പു രാഷ്ട്രീയമാണ് വെളിവാക്കുന്നത്. പാലായിലെ രണ്ട് റബ്ബര്‍ വിപണന കേന്ദ്രങ്ങള്‍ ഭരിക്കുന്ന കെ.എം.മാണിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ നിക്ഷേപകരെ കൊള്ളയടിച്ചു. കെ.എം.മാണിയുടെ അഴിമതിക്കഥകള്‍ ബാര്മുതലാളിമാരേയും ഖജനാവിനേയും വിട്ട് സാധാരണക്കാരിലേക്കും എത്തിയതിന്റെ തെളിവാണിത്. നിക്ഷേപകര്‍ ഇതിനെതിരെ തെരഞ്ഞെടുപ്പിലൂടെ കെ.എം.മാണിക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന് വാഴക്കല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.
പര്യടനം നടത്തി
പാലാ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി ഇന്നലെ കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ 8 ന് ഐങ്കൊമ്പിലാരംഭിച്ച പര്യടനം ഡി.നരേന്ദ്രന് ഉദ്ഘാടനം ചെയ്തു. എന്‍.ഡി.എ. നിയോജകമണ്ഡലം കണ്‍വീനര്‍ അനീഷ് പുല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. ബിനു പുളിക്കക്കണ്ടം പ്രസംഗിച്ചു. കൊല്ലപ്പിള്ളി, കൊടുമ്പിടി, എലിവാലി, കാവുംകണ്ടം, കടനാട്, വല്യാത്ത്, പിഴക്, രാമപുരം കവല, മാനത്തൂര്‍, മറ്റത്തിപ്പാറ, നീലൂര്‍, കണ്ടത്തിമാവ്, കുറുമണ്ണ്, പയസ്മൗണ്ട്, ഇടമറുക്, വാകക്കാട്, തോണിപ്പാട്, ചാലമറ്റം. കളത്തിക്കണ്ടം, മായാപുരി, കാഞ്ഞിരമറ്റം കവല എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ പി.പി.നിര്‍മ്മലന്‍, സോമശേഖരന്‍ തച്ചേട്ട്, ഹരി പാലക്കാട്ടുമല, ബിജി മണ്ഡപം, ശുഭ സുന്ദര്‍രാജ്, ലീലാ വിജയപ്പന് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് തലപ്പലം, തലനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: