തലശ്ശേരി: പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാനും ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുവാദം ആവശ്യപ്പെട്ടുകൊണ്ടുള്ള കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി പി.ജയരാജന്റെ കണ്ണൂര്‍ ജില്ലയില്‍ പങ്കെടുക്കാനുള്ള അനുമതി ഹരജി കോടതി ഇന്നത്തേക്ക് മാറ്റി.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 25-ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ മെയ് 17 ന് പരിയാരത്തെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ അഷറഫിനെ കാണാനും 18 ന് കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്ക് ചേരുവാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ.കെ.വിശ്വന് മുഖേന നല്കിയ ഹരജിയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷ് ഇന്നത്തേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: