ചിലര്‍ കര്‍മ്മം ചെയ്യുന്നവരെ നിരുല്സാഹപ്പെടുത്താന് ശ്രമിക്കുന്നത് കാണാം. വേദാന്ത ഗ്രന്ഥങ്ങള്‍ വായിച്ചിട്ട്ടുള്ള അവര്‍ ചോദിക്കും ആത്മാവ് ഒന്നുമാത്രമേഉള്ളൂവല്ലോ, അപ്പോള്‍ ആത്മാവ് ഏതാതാമാവിനെ സേവിക്കാനാണ്.? എന്നാല്‍ ഉത്തരം ചോദിക്കുന്നവര്‍ പോലും ശാരീരിക ആവശ്യങ്ങളില്‍ വളരെയേറെ താല്പര്യംകാണിക്കുന്നതുകാണാം.
അവര്‍ പന്ത്രണ്ട് മണിയടിക്കുന്നത് വരെകാത്തിരിക്കും ഭക്ഷണം കഴിക്കാന്‍ കൃത്യസമയത്ത് ഭക്ഷണം കിട്ടിയില്ലെങ്കില്‍ അവര്‍ വിമ്മിഷ്ടപ്പെടും മറ്റുള്ളവരോടുകോപിച്ചെന്നും വരും വിശപ്പിനുമുന്നില്‍ അവരുടെ ആത്മബോധം എവിടെപ്പോയി ആത്മാവിന് ഭക്ഷണം എന്തിഎന്ന്അവര്ചോദിക്കാറില്ല. ഉണ്ണണം, കിടക്കണം, നല്ല വസ്ത്രം ഉടുക്കണം തുടങ്ങിയകര്മ്മങ്ങളില് അവര്‍ക്ക് വിട്ടുവീഴ്ച്ചയില്ല.
അന്യര്‍ക്കു നന്മചെയ്യുനന്നകാര്യത്തില് മാത്രമേ വൈമനസ്യമുള്ളൂ. ഇതു ശരിയായ വേദാന്തവീക്ഷണമല്ല. ഒരുജോലിയുംചെയ്യാതെ മടിപിടിച്ചിരിക്കുന്ന മടിയന്മാരുടെ വാദമാണത്. അത് നമുക്കൊരിക്കലും കൂട്ടാവുകയില്ല. കര്‍മ്മം ചെയ്യാതിരിക്കുന്നതല്ല. കര്മ്മംചെയ്യുമ്പോളും താന്‍ യാതൊന്നുംചെയ്യുന്നില്ല എന്ന് ബോധിക്കുന്നതാണ് ശരിയായ ജ്ഞാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: