ബിജെപിയെ നിയമസഭയില്‍ കടത്തരുതെന്ന് ആന്റണി കല്പിച്ചിരിക്കുന്നു. അയിത്തജാതിക്കാരെ അമ്പലത്തില്‍ കടത്തരുതെന്ന് കല്പിച്ച പഴയ മാടമ്പികളുടെ മനോഭാവമാണിത്. ഇതില്‍ ആന്റണിയുടെ തനിനിറം കാണാം. പുറമെ ആദര്‍ശനാട്യം. ബിജെപിക്കെതിരെയുള്ള ആന്റണിയുടെ അസഹിഷ്ണുത പുറത്തുചാടിയതാണ്. ക്ഷേത്ര പ്രവേശന വിളംബരം പോലെ, നിയമസഭാ പ്രവേശന വിളംബരം ഉണ്ടാകേണ്ടിയിരിക്കുന്നു. മെയ് 16 ന് അങ്ങനെയൊരു വിളംബരം ജനങ്ങള്‍ നടത്തുമെന്ന് പേടിച്ച് വിറളിപൂണ്ടു നടക്കുകയാണ് ആന്റണിയും കൂട്ടരും. അന്തംവിട്ടവന്‍ എന്തും ചെയ്യും. പശ്ചിമബംഗാളിലെ സഖ്യം സൂചനയാണ്.
ഡോ. രവീന്ദ്രനാഥ്, മലയിന്‍കീഴ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: