തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിലെ ധര്‍മ്മടം പോലീസ് സ്റ്റേഷന് പരിധിയില്‍ മീത്തും ഭാഗത്തെ ലക്ഷം വീട് കോളനിക്ക് സമീപം വോട്ടഭ്യര്‍ഥന നടത്താനെത്തിയ തലശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ കൈയ്യേറ്റ ശ്രമവും ദേഹമാസകലം തുപ്പല് പ്രയോഗം നടത്തുകയും ചെയ്തു. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഇന്നലെ കാലത്ത് എരഞ്ഞോളിയിലായിരുന്ന അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം സമീപ പ്രദേശത്തെ സ്വീകരണം ഏറ്റുവാങ്ങി തുറന്ന വാഹനത്തില്‍ യുഡിഎഫ് നേതാക്കളോടൊപ്പം കോളനി പരിസരത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത ബസ് ഷല്ട്ടറില് നിന്നും മൂന്നംഗ സംഘം വാഹനത്തിന് നേരെ ഓടിയടുക്കുകയും അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യുകയും മുഖത്തും ദേഹമാസകലവും തുപ്പുകയും ചെയ്തു. ഇതിനിടെ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ ചന്ത്രോത്ത് തടയുകയും മറ്റ് അക്രമത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്ളക്കുട്ടി പോലീസില്‍ പരാതി നല്കി. കോണ്‍ഗ്രസ് നേതാക്കളായ ഇ.ജി.ശാന്ത, എം.പി.അരവിന്ദാക്ഷന്, സുശീല്‍ ചന്ത്രോത്ത് എന്‍.മോഹനന്, മണ്ണയാട് ബാലകൃഷ്ണന്, കോമത്ത് അസീസ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പൊന്ന്യം കുണ്ടുചിറയില് മരണവീട് സന്ദര്‍ശിക്കാനെത്തിയ അബ്ദുള്ളക്കുട്ടിയെ നാലംഗ സംഘം കൈപിടിച്ച് തിരിച്ചിരുന്നു. സംഭവവുമായ ബന്ധപ്പെട്ട് മാലൂര്‍ സ്വദേശികളായ നാല് സി.പി.എം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവര്‍ സഞ്ചരിച്ച വാഹനം കണ്ടു കെട്ടുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: