ബത്തേരി : ബത്തേരി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎയെ വിജയിപ്പിച്ചാല്‍ ബത്തേരിയെ ഭാരതത്തിലെ മാതൃകാമണ്ഡലമാക്കിമാറ്റുമെന്ന് ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു. ബത്തേരി പാപ്ലശ്ശേരിയില്‍ പര്യടന പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അവര്‍.
അവസരം വേണമെന്നുപറയുന്നു എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ കഴിഞ്ഞ 60 വര്‍ഷമായി വയനാടിന് സമ്മാനിച്ചത് പട്ടിണി മാത്രമാണ്. പാവപ്പെട്ടവര്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ഒന്നും നല്കാന് ഇവര്‍ക്കായില്ല. ഇവരുടെ ജീവിതപ്രശ്നങ്ങളിലുള്ള ഇടപെടലും ഇവര്‍ക്ക് അസാധ്യമായി. കിടപ്പാടമില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ നരകിക്കുകയാണ് വയനാട്ടുകാര്‍. ആത്മാഭിമാനത്താല്‍ ഇവര്‍ ഒന്നും പറയുന്നില്ലെന്നുമാത്രം. മാറിമാറി ഭരിച്ച മുന്നണികളാണിതന്റെ ഉത്തരവാദി.
രാത്രിയാത്രാ നിരോധനം നീക്കാന്‍ വാചകകസര്ത്തുമാത്രമാണ് ഇവര്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി വകുപ്പുമായി കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കാം. റെയില്‍വേയുടെ കാര്യത്തിലും ഇതുതന്നെയാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്ന് തനിക്ക് ഉറപ്പുള്ള തായും അവര്‍ പറഞ്ഞു.
ഇല്ലാത്ത ട്രെയിന്റെ അരികില്‍ നില്ക്കുന്നതായുള്ള ഐ.സി.ബാലകൃഷ്ണന്റെ ഫഌക്സിനെയും സി.കെ. ജാനു പരിഹസിച്ചു. സി.കെ. ജാനുവിന്റെ ഒന്നാംഘട്ട പര്യടനത്തില്‍ ഓരോ സ്വീകരണകേന്ദ്രങ്ങളിലും പരാതികളുടെ ഭണ്ഡാരമാണ് നാട്ടുകാര്‍ നിരത്തിയത്. വന്യമൃഗശല്യം ജീവിതം അസാധ്യമാക്കിയിരിക്കുന്നു. ആറടി മണ്ണില്‍ മൃതദേഹം മറവ് ചെയ്യുന്നതിന് വീട്ടുമുറ്റവും അടുക്കളയും വേണ്ടിവരുന്നു. ഇടത്വലത് മുന്നികള്‍ എഎന്ഡിയെയെ മാതൃകയാകുന്ന കാലം വിദൂരമല്ലെന്നും അവര്‍ പറഞ്ഞു.
ജെആര്‍എസ് സംസ്ഥാന സെക്രട്ടറി ഇ.പി.കുമാരദാസ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം മാധവന്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് വി.മോഹനന്, സാവിത്രി കൃഷ്ണന്‍കുട്ടി, പി.ജി.ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: