പുല്‍പ്പള്ളി : വളരെകാലമായി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിവിധ ഘടകങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടിയും നേതാക്കള്‍ക്കുവേണ്ടിയും ചാവേറായി പ്രവര്‍ത്തിക്കുകയായിരുന്ന ഞങ്ങള്‍ പലതരം അസംതൃപ്തികള്‍ ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടിയോടുള്ള കൂറുകൊണ്ട് കോണ്‍ഗ്രസില്‍ തുടരുകയായിരുന്നു.
പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനവും കാലുവാരലും സഹിക്കവയ്യാതെ പാര്‍ട്ടിയില്‍നിന്നും വിട്ടുപോവുകയാണെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുല്‍പ്പള്ളിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു നേതാവ് കൈവശമുള്ള ബാങ്ക് ഉപയോഗിച്ചും മറ്റൊരു നേതാവ് പാര്‍ട്ടി സ്ഥാനമുപയോഗിച്ചും സമീപകാലത്ത് നടത്തിയ കൊള്ളയില്‍ മനംനൊന്ത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ആ പാര്‍ട്ടിയിലുണ്ടെന്നും അതില്‍ ചെറിയൊരംശം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും പുല്‍പ്പള്ളിയില്‍ പാര്‍ട്ടി കെട്ടിപ്പടുത്തവരും പഴയ തലമുറയിലെ ചോദ്യം ചെയ്യാനാവാത്ത നേതാക്കളായിരുന്നവരും ഇന്ന് നിരാശയിലാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
പാര്‍ട്ടി സ്ഥാനങ്ങളും ഭരണസ്വാധീനവുമുപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളകളെക്കുറിച്ചും ഞങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിന് വേണ്ടിയാണ് 09.05.2016 ന് വാഹനപ്രചരണ ജാഥ നടത്തുന്നത് എന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ശ്രീമതി വി കെ തങ്കമ്മ ടീച്ചര്‍, പി എം ജോര്‍ജ്ജ്, ബിജു മിറ്റത്താനി, സി.ജെ.ബേബി,മറീന ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: