ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകളുടെ ആദ്യഘട്ട പരിശോധന ഇന്ന് നടക്കും. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന നടക്കുകയെന്ന് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിരീക്ഷകര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ സ്ഥാനാര്‍ഥികളുടെയും എജന്റുമാരുടെയും റിട്ടേണിങ് ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിരീക്ഷകര്‍. മെയ് 10, 14 തീയതികളിലാണ് തുടര്‍പരിശോധന.വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസുകളിലായിരിക്കും പരിശോധന.
ആദ്യ പരിശോധനയില്‍ സ്ഥാനാര്‍ഥികള്‍ സൂക്ഷിക്കുന്ന ജനറല്‍ രജിസ്റ്റര്‍, കാഷ് രജിസ്റ്റര്‍, ബാങ്ക് രജിസ്റ്റര്‍, വൗച്ചര്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവപരിശോധനയ്ക്ക് വിധേയമാക്കും. സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ചെലവും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. അനുമതിയില്ലാത്ത വാഹനങ്ങളില്‍ പ്രചാരണം നടത്തരുത്. വൗച്ചറുകളില്‍ സ്ഥാനാര്ത്ഥിികള് ഒപ്പ് രേഖപ്പെടുത്തണം. 20,000 രൂപയ്ക്ക് മുകളിലുള്ള തുക ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവയായി മാത്രമേ സ്വീകരിക്കാവൂ. 50,000 രൂപയ്ക്ക് മുകളിലുള്ള തുക സ്ഥാനാര്‍ത്ഥിയോ പാര്‍ട്ടി പ്രവര്‍ത്തകരോ കൊണ്ടുപോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് കരുതണം. മോപ്പഡ് മുതല്‍ മുകളിലേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രം അനുമതി വാങ്ങിയാല്‍ മതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലെയ്റ്റുകള്‍ മറച്ച് അലങ്കരിക്കരുതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. മേയ് എട്ടിനു മുമ്പ് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രചാരണ പോസ്റ്ററുകളോ ഫഌക്സുകളോ ഉണ്ടങ്കില്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കും. യോഗത്തില്‍ നിരീക്ഷകരായ കെ. അരവിന്ദ്, ഡോ. ചിത്തരഞ്ജന്, എസ്. ബാലകൃഷ്ണ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്. ഗിരിജ, ചെലവ് വിഭാഗം നോഡല്‍ ഓഫീസര്‍ കെ.ബി. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: