തിരുനെല്ലി : ഇടതുവലതുമുന്നണികളുടെ ആഹ്വാനം ഭാരത്മാതാ കീ ജയ് വിളിക്കുന്ന പാര്‍ട്ടിയെ തോല്പ്പിക്കണമെന്നാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് സജിശങ്കര്‍. തിരുനെല്ലിയില്‍ കെ.മോഹന്‍ദാസിന്റെ പരസ്യപ്രചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുവലതുമുന്നണികള്‍ക്ക് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഒരു വിഷയമേ അല്ലായിരുന്നു എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇരു മുന്നണികളും ഒരു പോലെ ഭയക്കുന്ന രാഷ്ട്രീയ കക്ഷിയായി എന്‍ഡിഎ കേരളത്തില്‍ മാറി. ഇതിനുമുന്നോടിയായി എന്‍ഡിഎയെ നിയമസഭയില്‍ എത്തിക്കാതിരിക്കാന്‍ കേരളത്തിലുടനീളം ഇരുമുന്നണികളും രഹസ്യചര്‍ച്ച നടത്തുന്നുണ്ട്. കേരളപിറവിക്കു ശേഷം ഇരുമുന്നണികളും നടത്തിയ അഴിമതി എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ ജനസമക്ഷം എത്തുമെന്ന് ഇവര്‍ ഭയക്കുന്നു. കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഭരണത്തിലുള്ള നിരാശായാണ് എന്‍ഡിഎയുടെ വളര്‍ച്ചയുടെ പ്രധാനകാരണം. ഇരുമുന്നണികളുടെയും പ്രകടന പത്രികയില്‍ പറഞ്ഞ് പഴകിയ നടപ്പിലാക്കാന്‍ താല്പര്യമില്ലാത്ത വിഷയങ്ങളാണ് ഉല്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എന്‍ഡിഎയുടെ പ്രകടനപത്രികയില്‍ കേരളത്തിലെ സമസ്തമേഖലക്കും ഗുണംചെയ്യുന്ന കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുനെല്ലി പഞ്ചയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷമാണ് ഭരിക്കുന്നത്. ദിനംപ്രതി അനേകം ഭക്തരെത്തുന്ന പ്ര ശസ്തമായ തിരുനെല്ലി ക്ഷേത്രത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. പഞ്ചായത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെ പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. വനവാസി വിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന തിരുനെല്ലിയി ല്‍ നല്ലൊരു ആശുപത്രി ഇല്ല. അതിരൂക്ഷമായ വന്യജിവിശല്യവും ഇവരെ കുഴക്കുന്നു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറയുന്ന ഇടതുപക്ഷത്തിന്റെ 36 വര്‍ഷത്തെ ഭരണംകൊണ്ട് കേരളത്തിന് നിര്മ്മാണതൊഴിലാളികളെയും പാചക തൊഴിലാളികളെയുംകിട്ടിയെന്നല്ലാതെ ബ ംഗാളിന് യതൊരു ഗുണവുമില്ല. ഇനിയും ഇടതുപക്ഷംഭരിച്ചാല് ആളുകള്‍ തൊഴിലിനായി മറ്റു സംസ്ഥാനങ്ങളില്‍ പോകേണ്ടിവരും. ജില്ലക്ക് പുറത്തുനിന്ന് കെട്ടിയിറക്കിയ എംപി തെരഞ്ഞെടുപ്പ്സമയത്ത് വീണ്ടും ചുരംകയറി. മെഡിക്കല്‍ കോളേജിന് 52 കോടി ചിലവഴിച്ചെന്നുപറയുമ്പോ ള്‍, ഇതിന്റെ സൂചക ഫലകം കാട്ടിനുള്ളില്‍ കിടക്കുന്നതല്ലാതെ മറ്റുപ്രവൃത്തി ഒന്നും ചെയ്തത് വയനാട്ടുകാര്‍ കണ്ടിട്ടില്ല. അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്താല്‍ അങ്ങിങ്ങായി തറകല്ല് മാത്രമേ കാണാന്‍ കഴിയൂ. വയനാടിന് സ്വന്തമായി ആദിവാസി മന്ത്രി ഉണ്ടായിട്ടും വനവാസി സ്ത്രീകള്‍ക്ക് ആംബുലന്‍സില്‍ പ്രസവിക്കാനാണ് യോഗം. എല്ലാവരെയും ഒന്നായി കാണുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ എന്നു വിളിക്കുന്നവര്‍ക്ക് വീട്ട് പേര് ഗംഗയില്‍ നിന്ന് ഗ്രേയിസിലേക്ക് മാറ്റിയ അബ്ദുറബ് മതേതരനാണ്. രോഹിത് വെമൂലയുടെ കാര്യത്തില്‍ ഇല്ലാത്ത ദളിത്പ്രേമം പറഞ്ഞ് നടന്ന സാംസ്ക്കാരിക നായകന്മാര് എന്നു വിളിക്കുന്നവര്‍ പുരസ്ക്കാരങ്ങള്‍ തിരിച്ചുനല്‍കിയിരുന്നു. കേരളത്തില്‍ തുടര്‍ച്ചയായി ദളിത് പീഡനം നടക്കുമ്പോഴും കഴിഞ്ഞദിവസം സ ംഭവിച്ച ജിഷയെന്ന ദളിത് സഹോദരിയുടെ ദാരുണ കൊലപാതകത്തിലും ഇവര്‍ക്കൊന്നും മിണ്ടാട്ടമില്ല. യോഗത്തി ല്‍ ടി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ശിവദാസന്‍മാസ്റ്റര്‍, പി.കെ.വീരഭദ്ര ന്, ശ്രീലതബാബു,രജിത അശോകന്, ബിഡിജെഎസ് മണ്ഡലംപ്രസിഡന്റ് പ്രഭാകരന്, അഖില്‍ പ്രേം, മൊയ്തു വാഴയില്‍, പി.കെ.കേശവനുണ്ണി, ജിതിന് ഭാനു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: