ശ്രീകണ്ഠപുരം: മലയോര കുടിയേറ്റ മേഖലകളെ ഇളക്കിമറിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.പി.ഗംഗാധരന്റെ പ്രചാരണം ഇന്നലെ രാവിലെ വെള്ളാട് ക്ഷേത്ര ദര്‍ശനത്തിനുശേഷം ആരംഭിച്ച പ്രചാരണം ഇരിക്കൂറില്‍ സമാപിച്ചു. റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്ഷികോല്പന്നങ്ങള്ക്ക് ന്യായവില ലഭ്യമാക്കിയ കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടായിരുന്നു എ.പി.ഗംഗാധരന്റെ പ്രസംഗം. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബംഗാളില്‍ പരസ്പരം യോജിച്ച് മത്സരിക്കുന്ന ഇക്കൂട്ടര്‍ ഇവിടെ അധികാരത്തിനായി തമ്മിലടിക്കുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ഗംഗാധരന് ആവശ്യപ്പെട്ടു. സമൂഹത്തിലെ സമസ്ത മേഖലയിലേ ജനങ്ങള്‍ക്കും ഉപകാരപ്രദമായ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലക്കാണ് ഏറ്റവും പ്രധാന്യം നല്‍കുന്നതെന്നും റബ്ബര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നാണ്യവിളകള്‍ക്കും ന്യായവില ലഭ്യമാക്കുമെന്നും ഗംഗാധരന് പറഞ്ഞു. മാവുഞ്ചാല്‍, തേര്‍മല, താവുകുന്ന്, പോത്തുകുണ്ട്, നടുവില്‍ സ്കൂള്‍, നടുവില്‍ പടിഞ്ഞാറ്, വിളക്കണ്ണൂര്‍, കണ്ണാടിപ്പാറ കുളത്തൂര്‍, ചുഴലി, തട്ടേരി, വിളക്കൈ, പെരിന്തലേരി, പെരിങ്കോന്ന്, കൊയ്യം, തവറുല്‍, ചേരംകുന്ന്, നിടുവാലൂര്‍, പരിപ്പായി, കോട്ടൂര്‍, കണിയാര്‍വയല്‍, ആലുംമുക്ക്, കുട്ടാവ്, പെരുവളത്തുപറമ്പ്, ഇരിക്കൂര്‍ ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിക്കൂര്‍ ടൗണില്‍ സമാപിച്ചു. നേതാക്കളായ കെ.ഡി.മുരളീധരന്, പി.കെ.പ്രകാശന്, കെ.കെ.നാരായണന്, പി.പുരുഷോത്തമന്, വി.എന്‍.മുരളീധരന്, വി.എന്‍.രവി, പി.വി.ബാലന്, കെ.കെ.സോമന്, കെ.ജെ.മാത്യു എന്നിവര്‍ സംസാരിച്ചു.
ജാഥ ഇന്ന് രാവിലെ 9 മണിക്ക് കൂളാമ്പിയില്‍ ആരംഭിക്കും. 9.15 കോട്ടക്കടവ്, തുടര്‍ന്ന് കുറ്റിപ്പുഴ, കപ്പണ, നെല്ലിപ്പാറ, രയരോം, തേര്‍ത്തല്ലി, മേരിഗിരി, മൗവ്വത്താനി, തിമിരി, ചെറുപാറ, പെരിങ്ങാല സൗത്ത് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 12 മണിക്ക് പെരങ്ങാലയില് എത്തിച്ചേരും. 12.15ന് കല്ലങ്കോട്, തുടര്‍ന്ന് കൂടപ്രം, ചിറ്റടി, 1 മണിക്ക് കോടോപ്പള്ളി 1.15ന് മൂന്നാംകുന്ന് 2.15ന് നെടുവോട്, 2.45ന് പരപ്പ, 3.15ന് ഉദയഗിരി, 3.30ന് താളിപ്പാറ, 4 മണിക്ക് അരിവിളഞ്ഞപൊയില്‍, 4.30ന് ശാന്തിപുരം തുടര്‍ന്ന് പുല്ലരി, തൂവരക്കാട്, ലഡാക്ക്, 6 മണിക്ക് താവളം, 6.30ന് മണക്കടവ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: