കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള അവസാന ഘട്ട തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. ഉച്ചക്ക് രണ്ടു വരെ 62 ശതമാനത്തോളമാണ് പോളിങ്. 25 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 18 സ്ത്രീകള്‍ അടക്കം 170 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്.
മുര്‍ഷിദാബാദില്‍ തൃണമൂല്‍ ജില്ലാ സെക്രട്ടറിയെ അജ്ഞാതര്‍ വെടിവച്ച സംഭവം ഒഴിച്ചാല്‍ മറ്റെങ്ങും വലിയ അക്രമങ്ങള്‍ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: