ഇരിട്ടി: അണലി ആണെന്ന ധാരണയില്‍ കിട്ടിയ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി വനം വകുപ്പ് ഓഫീസിലെ ക്വിക്ക് റസ്പോണ്‍സ് ടീം പിടികൂടിയ മണ്ണോലി (കോമണ്‍ സാന്റ് ബോവ) വര്‍ഗ്ഗത്തില്‍ പെട്ട പാമ്പ് പ്രസവിച്ചത് 8 കുഞ്ഞുങ്ങളെ. നാല് ദിവസം മുന്‍പ് കൂടാളി താറ്റ്യോട്ട് വയലിന് കരയില്‍ നിന്നും ആര്‍ആര്‍ടിയിലെ എം.സി.സന്ദീപനും സംഘവുമാണ് ഇതിനെ പിടികൂടിയത്. അണലിയാണെന്ന ധാരണയില്‍ ഇവിടെ നിന്നും ചിലര്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
പാമ്പിനെ പിടികൂടിയപ്പോള്‍ തന്നെ ഇതിന്റെ വയറിനകത്ത് മുട്ടകള്‍ ഉള്ളതായി സംശയം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് സെക്ഷന്‍ റെയിഞ്ച് ഓഫീസര്‍ പി.രതീശന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആനന്ദന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാമ്പിനെ നിരീക്ഷണത്തില്‍ വെച്ച്. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പാമ്പ് 8 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇത്തരം പാമ്പുകള്‍ മുട്ടകള്‍ വയറിനകത്ത് തന്നെ പേറി വയറിനകത്ത് വെച്ച് വിരിയിക്കുകയാണ് ചെയ്യുന്നതെന്ന് റെയിഞ്ച് ഓഫീസര്‍ രതീശന് പറഞ്ഞു. വിഷമില്ലാത്ത ഇവ നിരുപദ്രവകാരികളും എലികള്‍, തവളകള്‍ തുടങ്ങിയ ജീവികളെ ഭക്ഷിക്കുന്നതിലൂടെ കര്‍ഷകരുടെ സഹായിയായി വര്‍ത്തിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കണ്ടാല്‍ അണലിയുടെ സാദൃശ്യത കാരണം ജനങ്ങള്‍ ഇവയെ കൊന്നു നശിപ്പിക്കുകയാണെന്നും ഇതിനെതിരെ ബോധവല്‍ക്കരണം വേണമെന്നും ഇത്തരം ജീവികളെ നശിപ്പിക്കുന്നത് പ്രകൃതി നശീകരണം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. പിടികൂടുമോള് ഇതിന്റെ ശരീരത്തില്‍ കണ്ട മുറിവുകള്‍ കണ്ണൂരിലെ ഒരു മൃഗ ഡോക്ടറെ കാണിച്ചു ചികിത്സ തേടിയിരുന്നു. പാമ്പിനെയും കുഞ്ഞുങ്ങളെയും ഇന്ന് ആറളം വനത്തില്‍ തുറന്നു വിടും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: