കൊച്ചി: തെരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഒഴുക്കുന്നതായുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തി. ഇതിന്റെ ഭാഗമായി ഗായിക റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെയും തൃശൂരിലെയും വീടുകളില്‍ റെയ്ഡ് നടന്നു.
ചില സ്ഥാനാര്‍ത്ഥികള്‍ക്കായി പണ ഇടപാട് നടത്തിയതായി ലഭിച്ച പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. വിദേശങ്ങളില്‍ റിമി നടത്തിയ സ്റ്റേജ്ഷോകളില്‍ നിന്ന് ലഭിച്ച കോടികളുടെ വരുമാനം രാജ്യത്തേക്ക് കൊണ്ടുവന്നത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.
വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്, പ്രവാസി വ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: