പെരുമ്പാവൂര്‍: ആവശ്യമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തി ക്രൂരകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് കഠിനശിക്ഷ നല്കാന് തയ്യാറാകണമെന്ന് മേജര്‍ രവി. ജിഷയുടെ അമ്മയെ ആശുപത്രിയിലെത്തിക്കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെയും അമ്മമാരുടെയും വേദന ആരും കാണുന്നില്ല. ആരെയും കുറ്റം പറയുന്നില്ല. ഇതില്‍ രാഷ്ട്രീയം കാണരുത്. വിദേശരാജ്യങ്ങളിലെ പോലെ അംഗവിഛേദം നടത്തുന്ന കര്‍ശന ശിക്ഷാരീതി കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായം. എത്രയോ സംഭവങ്ങള്‍ ദിനംപ്രതി നമ്മള് കാണുന്നു. നമ്മുടെ ശിക്ഷകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ല. ശാരി, നിര്‍ഭയ, ഇപ്പോള്‍ ജിഷ. ഇനിയൊരു പേര് കേള്‍ക്കാന്‍ ഇടവരരുതെന്നും രവി പറഞ്ഞു.
ആശുപത്രിയില്‍ ജിഷയുടെ അമ്മയെക്കണ്ട് പുറത്തിറങ്ങിയ മേജര്‍ രവി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയാണ് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: