ചെറുപുഴ: പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പ് 142 ആം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു. അഭ്യന്തര വെല്ലുവിളികളെ നേരിടാന്‍ സിആര്‍പിഎഫ് സജ്ജമാണെന്ന് സല്യൂട്ട് സ്വീകരിച്ചതിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഋഷിരാജ് സിംഗ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പാരാമിലിട്ടറി ആയ സിആര്‍പിഎഫിന് മാത്രമേ ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്നും, ഓരോ കേഡറ്റുകളും തങ്ങളെ രാജ്യ സേവനത്തിനായി തിരഞ്ഞെടുത്തതില്‍ അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ ഏതുവിധേനയും നേരിടാന്‍ തക്ക രീതിയിലുള്ള പരിശീലനമാണ് പെരിങ്ങോം ക്യാമ്പില്‍ നല്‍കുന്നതെന്ന് ആമുഖ പ്രഭാഷണത്തില്‍ പ്രിന്‍സിപ്പല്‍ ഡിഐജി ടി.ജെ.ജേക്കബ് പറഞ്ഞു. രണ്ട് മലയാളികള്‍ അടക്കം അഞ്ഞൂറ്റി അന്‍പത്തി നാല് ജവന്മാരാണ് ഇന്നലെ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. വിവിധ കായിക ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ ജവാന്മാര്ക്കുള്ള പാരിദോഷികവും ചടങ്ങില്‍ വിതരണം ചെയ്തു. പരേഡിനോടനുബന്ധിച്ച് വിവിധ കായികാഭ്യാസ പ്രകടനങ്ങള്‍ നടന്നു. കെഎപി കമാണ്ടന്റ് കെ.പി.ഫിലിപ്പ്, ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് വിനോദ് കുമാര്‍, ആര്.എസ്.റാവത്ത് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി കമാണ്ടന്റ് അലക്സ് പരേഡിന് നേത്രുത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: