ആലുവ: മുഖ്യമന്ത്രിക്ക് ആണത്വമുണ്ടെങ്കില്‍ സോളാര്‍ കേസ് സിബിഐക്ക് വിടാന്‍ തയ്യാറാവണമെന്ന് സുരേഷ് ഗോപി എംപി ആവശ്യപ്പെട്ടു. ആലുവയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ഉപയോഗപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന് വധക്കേസും സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്യണം.
കെട്ടിച്ചമച്ച ആരോപണങ്ങളുയര്‍ത്തി എ.കെ. ആന്റണി കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ആന്റണി നാടകം കളിക്കുകയാണ്. എന്‍ഡിഎ സംസ്ഥാനം ഭരിച്ചാല്‍ സാമൂഹ്യ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് കലാപത്തിന് ആഹ്വാനം ചെയ്യുന്നതിന് തുല്യമാണ്. പത്ത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ പോര. ഇരുമുന്നണികളുടെയും നടുവൊടിക്കുന്ന ഭൂരിപക്ഷത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: