ചങ്ങനാശ്ശേരി: കേരളത്തില്‍ മാറിമാറി ഭരണം നടത്തിയ ഇടതുവലതു മുന്നണികള്‍ നാടിന്റെ വികസനം ഇല്ലാതാക്കിയെന്ന് ബിജെപി മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ ചങ്ങനാശ്ശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരായ ഇരുമുന്നണികളെയും കേരളത്തിന്റെ മണ്ണില്‍ നിന്ന് തൂത്തെറിയുക എന്നതാണ് എന്‍ഡിഎയുടെ കര്‍ത്തവ്യം. ഇത് നടപ്പാകണമെങ്കില്‍ ഒരു പുതിയ ശക്തി ഉദയം ചെയ്യണം. ആ ദൗത്യം ഏറ്റെടുത്താണ് ബിജെപി മൂന്നാം മുന്നണിക്ക് രൂപം നല്‍കിയിട്ടുള്ളത്.
ഏറ്റവും വലിയ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഒന്നിനും കുറവില്ലാത്ത നാടായിരുന്നു കേരളം. ഇപ്പോള്‍ സമീപ സംസ്ഥാനങ്ങളില്‍ നിന്നും ധാന്യങ്ങളും പച്ചക്കറികളും എത്തിയില്ലെങ്കില്‍ കേരളീയര്‍ പട്ടിണി കിടക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. പട്ടികജാതി വിഭാഗത്തില്‍പെട്ട രണ്ട് പെണ്‍കുട്ടികളാണ് കേരളത്തില്‍ മാനഭംഗത്തിന് ഇരയായത്. അതില്‍ ഒരുപെണ്‍കുട്ടി അതിദാരുണമായി കൊലചെയ്യപ്പെട്ടു.
ഈ സംഭവങ്ങള്‍ വടക്കേ ഇന്ത്യയിലാണ് നടന്നിരുന്നതെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഇരുമുന്നണികളും മത്സരിക്കുമായിരുന്നു. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ആവശ്യങ്ങളും അവരുടെ പുരോഗതിയും ലക്ഷ്യം വച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ.വി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, എം.ബി. രാജഗോപാല്‍, വൈക്കം ഗോപകുമാര്‍, പി.കെ. രവീന്ദ്രന്, കെ.ജി. രാജ്മോഹന്‍, എം.എസ്. വിശ്വനാഥന്, പി. മുരളീധരന്, അച്ചന്‍കുഞ്ഞ് തെക്കേക്കര, ജോയിച്ചന്‍ പീലിയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: