ന്യൂദല്‍ഹി: പുതിയ നാലു പേരെക്കൂടി സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ചീഫ് ജസ്റ്റീസ് തലവനായ കൊളീജിയം ശുപാര്‍ശ ചെയ്തു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ധനഞ്ജയ് ചന്ദ്രചൂഡ്, മധ്യപ്രദേശ് ചീഫ് ജസ്റ്റീസ് എഎം ഘന്വില്ക്കര്, മുതിര്‍ന്ന അഭിഭാഷകനായ എല്‍. നാഗേശ്വര റാവു എന്നിവരെ നിയമിക്കാനാണ് കൊളീജിയം ശുപാര്‍ശ.
റാവു കഴിഞ്ഞ വര്‍ഷം വരെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. ജസ്റ്റീസ്ചന്ദ്രചൂഡിന്റെ പിതാവ് യശ്വന്ത് 78 മുതല്‍ 85 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നു. ഇദ്ദേഹത്തിന് ഒന്‍പതു വര്‍ഷം കൂടി സര്‍വ്വീസുണ്ട്. ചീഫ് ജസ്റ്റീസാകാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അച്ഛനും മകനും ചീഫ് ജസ്റ്റീസായെന്ന അപൂര്‍വ്വതയും ഉണ്ടാകാം. മുന്‍പ് ജസ്റ്റീസ് എന്‍എച്ച് ഭഗവതിയും മകന് പിഎന്‍ ഭഗവതിയും ചീഫ് ജസ്റ്റുമാരായിരുന്നിട്ടുണ്ട്.
ചീഫ് ജസ്റ്റീസടക്കം സുപ്രീംകോടതിയില്‍ 31 ജഡ്ജിമാരാണ് ഉള്ളത്. ഇതില്‍ ആറു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നാലു പേരെ നിയമിക്കുന്നതോടെ ഒഴിവുകളുടെ എണ്ണം രണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: