റായ്പൂര്‍: ഛത്തീസ്ഗഢ് ബല്റാംപൂര് ജില്ലയില്‍ ബസ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പടെ 16 മരണം. 53 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഝാര്‍ഖണ്ഡിലെ ഗാധ്വയില് നിന്നും റായ്പൂരിലേക്കു സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബല്റാംപൂര് ജില്ലാ ആസ്ഥാനത്തു നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരെയായി എതിരെ വന്ന ബൈക്കുകാരനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണംവിട്ട് നദിയിലേക്കു മറിയുകയുമായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതേസമയം പരിക്കേറ്റവരില്‍ 16 പേരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ അംബികാപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ ബല്റാംപൂര് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ബല്രാംപൂര് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: