മരട്: മരട് നിവാസികളുടെ രൂക്ഷമായ കുടിവെളളക്ഷാമം, വോള്‍ട്ടേജില്ലായ്മ, പൊതു വിദ്യാലയങ്ങളുടെ ശോചനീയവസ്ഥ, കവര്‍ച്ച, യാത്രാക്ലേശം, തുടങ്ങിയ പ്രശ്നങ്ങള്‍ ഉടലെടുത്തത് ഭരണകര്‍ത്താക്കളുടെ വികസനത്തെക്കുറിച്ചുളള ഇടുങ്ങിയ കാഴ്ച്ചപാടില്‍ നിന്നാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു അഭിപ്രായപ്പെട്ടു. എന്‍ഡിഎ വികസന സെമിനാറില്‍ ‘വിശാലമനസ്സിലൂടെ വികസനക്കുതിപ്പിലേക്ക്’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ദര്‍ശനത്തിന്റെ പിന്‍ബലത്തോടെയുളള വികസനമാണ് നാടിന്റെ സമഗ്രമായ പുരോഗതിക്ക് ആധാരമാകുന്നതെന്നും അതിനുളള മാതൃകയാണ് സബര്‍മതി നദിയെ പുനരുജ്ജീവിപ്പിച്ച് ഗുജറാത്തിലെ കുടിവെളളക്ഷാമം പരിഹരിച്ച നരേന്ദ്രമോദിയുടെ വികസന കാഴ്ച്ചപാടെന്നും അദേഹം കൂട്ടിചേര്‍ത്തു. എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ: തുറവൂര്‍ വിശ്വംഭരന്, എന്‍ഡിഎ മരട് മുനിസിപ്പല്‍ സമിതി ചെയര്മാന് കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ.കെ. മേഘനാഥന്, തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നൂറിലേറെ വരുന്ന സമ്മതിദായകര്‍ മരടിന്റെ വികസനത്തെ സംബന്ധിച്ച് നല്കിയ നിര്‍ദേശങ്ങള്‍ എന്‍ഡിഎയുടെ വികസനപത്രത്തില് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: