വൈക്കം: വൈക്കത്ത് വീടുകളില്‍ കവര്‍ച്ചാശ്രമം. നഗരത്തിലെ ആശ്രമം സ്കൂളിന് സ മീപമുള്ള ഹയര്‍സെക്കണ്ടറി അദ്ധ്യാപകരായ റെജി എസ് നായര്‍, മഞ്ജു എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ബലവത്തായ കതക് അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉര്‍ന്നത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അയല്‍വാസിയായ അനില്‍ ബിശ്വാസിനെ വിവരമറിയിച്ചു. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കം എസ്ഐ സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മിനിട്ടുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തി. ഇവര്‍ എത്തിയാണ് പാതിപൊളിച്ച കതക് തുറന്നത്. വിജനമായ ഈ പ്രദേശത്ത് പോലീസും അയല്‍വാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കി ലും ആരെയും കണ്ടെത്താനായില്ല.
സമീപവീടുകളിലും മോഷ്ടാക്കള്‍ ഗെയ്റ്റ് തുറന്നിരുന്നു. നായയുടെ കുരകേട്ട് വീട്ടുകാര്‍ ലൈറ്റിട്ടതിനെ തുടര്‍ന്ന് ഓടിമറയുകയായിരുന്നു. പോലീസ് സംഘം പരിശോധന നടത്തുമ്പോള്‍ പ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മിയും ഭര്‍ത്താവ് പള്ളിപ്പുറം സുനിലും താമസിക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഔട്ടുഹൗസ് തുറന്ന നിലയിലായിരുന്നു.
നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ സമീപത്തു തന്നെയുള്ള ഇന്‍ഷ്വറന്‍സ് ഏജന്റായ സരോജിനിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അലമാര കുത്തിതുറന്ന് 30,000ത്തോളം രൂപ അവഹരിച്ച് ഫ്രിഡ്ജിലിരുന്ന വെള്ളവും കുടിച്ചാണ് മടങ്ങിയത്. വീട്ടില്‍ സരോജിനി മാത്രമാണ് ഉണ്ടായിരുന്നത്.
നായ്ക്കളുടെ നിര്‍ത്താതെയുള്ള കുരകേട്ട് പരിശോധന നടത്തുമ്പോഴാണ് മോഷ്ടാക്കള്‍ കോടതിക്ക് സമീപമുള്ള ഇരുമുട്ടിത്തറ ഭാഗത്ത് സുള്‍ഫിക്കറിന്റെ വീട്ടിലെത്തി കതക് തള്ളിതുറക്കാനുള്ള ശ്രമം നടത്തിയത്. കറണ്ട് ഇല്ലാതിരുന്നതുമൂലം വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല. വീടിനുള്ളിലേക്ക് ടോര്‍ച്ച് അടിച്ചതുകണ്ട് ഇവര്‍ ബഹളം വെച്ചു. ഇതുകേട്ട് മോഷ്ടാക്കള്‍ മതില് ചാടി രക്ഷപെടുകയായിരുന്നു. അപ്പോഴാണ് മൂന്നുപേര്‍ ഉണ്ടായിരുന്ന വിവരം മനസ്സിലായത്. പോലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചുപെറുക്കുമ്പോഴും മറ്റുവീടുകളില്‍ കയറാന്‍ ശ്രമം നടത്തിയതിനാല്‍ ഇതൊരു പ്രൊഫഷണല്‍ മോഷണസംഘമാണെന്ന നിഗമനത്തിലാണ് പോലീസ്.
നഗരസഭ ചെയര്‍മാന്റെയും വൈക്കം സി.ഐ അനില്‍ കുമാര്‍, എസ്.ഐ.സാഹില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും വെളുപ്പിന് 4.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: