കോട്ടയം: യുഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനനില താറുമാറായതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ക്രൂരമായ മാനഭംഗത്തിനിരയായത് ഇതിനുദാഹരണമാണ്. ഇതില്‍ ഒരാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിമല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പതിറ്റാണ്ടുകളായി എഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ്. മാറിമാറി വരുന്ന ഈ മുന്നണി ഭരണമാണ് കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തിയത്. ആരെയും തെരഞ്ഞെടുക്കാന്‍ വേണ്ടിയല്ല ഇതുവരെ ജനങ്ങള്‍ വോട്ടുചെയ്തിരുന്നത്. ഒരു മുന്നണിക്കെതിരായ വികാരം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അടുത്ത മുന്നണി ജയിച്ചു വരികയാണ് ചെയ്യുന്നത്.
ഇടതു മുന്നണിയും കോണ്‍ഗ്രസ്സും ആദര്‍ശത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുന്നണിയോ പാര്‍ട്ടിയോ അല്ല. അതുകൊണ്ടാണ് അവര്‍ ബംഗാളില്‍ സഖ്യം രൂപീകരിച്ചതും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നതും. അധികാരമോഹമാണ് ഇവരെ മുന്നോട്ടു നയിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
കേരളത്തില്‍ എല്ലാ രംഗങ്ങളിലും അഴിമതിയാണ്. ഖജനാവിന്റെ പകുതിയിലധികം അഴിമതിയിലൂടെ നഷ്ടമാക്കി. എന്നാല്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം തികഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു ആരോപണം ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കളായ വി. മുരളീധരന്, അല്‍ഫോന്‍സ് കണ്ണന്താനം, ബി. രാധാകൃഷ്ണമേനോന്, എന്‍.ഹരി, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ്, ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: