കൊല്‍ക്കൊത്ത: കോണ്‍ഗ്രസ്-സിപിഎം സഖ്യം കേരളത്തിലുമുണ്ടെന്നും അതിന്റെ നേട്ടം സിപിഎമ്മിനായിരിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,. ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി മുന്‍പും സഖ്യം ഉണ്ടാക്കിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഇടതുപക്ഷത്തിനാണ് നേട്ടമുണ്ടായിട്ടുള്ളതെന്നും യെച്ചൂരി ദ ടെലഗ്രാഫിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നേതാക്കളല്ല, അണികളാണ് കോണ്‍ഗ്രസ്-സിപിഎം സഖ്യമുണ്ടാക്കിയതെന്ന് യെച്ചൂരി വിശദീകരിച്ചു.
തെരഞ്ഞെടുപ്പു കഴിഞ്ഞ് പശ്ചിമ ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് യെച്ചൂരിയുടെ വിശദീകരണം. സഖ്യം പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവം തകര്‍ത്തുവെന്ന് ആരോപണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മുമ്പും സിപിഎം-കോണ്‍ഗ്രസ് ധാരണയുണ്ടായിരുന്നു. 2004-ല്‍ വാജ്പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിയ്ക്കാന്‍ കേരളത്തില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയിരുന്നു. യെച്ചൂരി വ്യക്തമാക്കി. അന്ന് അതിന്റെ നേട്ടം ഇടതുപക്ഷത്തിനായിരുന്നു. അന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ 20-ല്‍ 18 സീറ്റും ഇടതുപക്ഷം നേടി. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനെ സിപിഎം പിന്തുണയ്ക്കുകയായിരുന്നു. അന്ന് 140-ല്‍ 100 സീറ്റും ഇടതുപക്ഷം നേടി. കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമ്പോള്‍ നേട്ടം ഇടതിനാണ്, യെച്ചൂരി പറഞ്ഞു.
സഖ്യത്തിന്റെ ശരിയും തെറ്റും കാര്യമൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. ആദ്യം കാര്യം നടക്കട്ടെ. സില്‍ഗുരി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യം ഇതു നടന്നത്. അതില്‍ അത്ഭുതകരമായ നേട്ടമായിരുന്നു. രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതുപോലെ സഖ്യകക്ഷി ഭരണം വരുന്ന കാര്യമൊന്നും ആലോചിച്ചിട്ടില്ല. ഗ്രാമങ്ങളില്‍ വോട്ട് സിപിഎമ്മിന് അനുകൂലമാണ്. അധികാരം എങ്ങനെയാകണം, സര്‍ക്കാര്‍ എങ്ങനെയാകണം എന്നും മറ്റും പിന്നീട് ചിന്തിയ്ക്കാം, യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: