വര്‍ക്കല: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മൂന്നുപ്രതികളും പിടിയിലായി. വര്‍ക്കല താഴെവെട്ടൂര്‍ സ്വദേശികളായ ഒന്നാംപ്രതി സഫൈര്‍, രണ്ടാംപ്രതി ഷൈജു, മൂന്നാംപ്രതി റാഷിദ് എന്നിവരാണ് പിടിയിലായത്. ഇതില്‍ റാഷിദിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. മറ്റുള്ള രണ്ടു പേരെയും ഇന്നലെ വൈകീട്ടോടെയാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
റാഷിദിനെ ചടയമംഗലത്തു നിന്നും സഫൈറിനെയും ഷൈജുവിനെയും ആലപ്പുഴ നിന്നും റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിരുവനന്തപുരം ആനയറ സ്വദേശിനിയായ 19 കാരിയെ ചൊവ്വാഴ്ചയാണ് കാമുകനായ സഫൈറടക്കമുള്ള മൂന്നംഗസംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.
മൊബൈലില്‍ തെറ്റി വന്ന കോളിലൂടെ സുജിത്ത് എന്ന കള്ളപ്പേരില്‍ പരിചയപ്പെട്ട സഫൈറാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ വലയിലാക്കിയത്. ഇയാള്‍ പീഡിപ്പിച്ചശേഷം കുട്ടിയെ സുഹൃത്തുക്കള്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു.
അവശനിലയിലായ പെണ്‍കുട്ടിയെ ഓട്ടോയില്‍ കണ്ടെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: