കോഴിക്കോട്: അഭ്രപാളികളിലെ അമ്മയെ കാണാന്‍ ആയിരങ്ങളെത്തി. എന്‍ഡി എ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കവിയൂര്‍ പൊന്നമ്മക്ക് പുവ്വാട്ടുപറമ്പില്‍ ആയിരക്കണക്കിന് വനിതകളുടെ ഉജ്ജ്വല സ്വീകരണം. കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ മഹാഭൂരിപക്ഷം വരുന്ന സ്ത്രീ വോട്ടര്‍ മാരുടെ മനസ്സെവിടെ എന്ന് വ്യക്തമാക്കുന്നതായിരുന്നു മഹിളാ സാന്നിദ്ധ്യം. ആകെയുള്ള 2,09,391 വോട്ടര്‍മാരില്‍ 1,07,876 സ്ത്രീ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
വൈകിട്ട് മൂന്നു മണിയോടെ പുവ്വാട്ടുപറമ്പ് വി.പി. ഓഡിറ്റോറിയത്തില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനിതകള്‍ ഒഴുകിയെത്തി. ശക്തി പര് വം-2016 താമരയുടെ കൂട്ടുകാരികള്‍ എന്ന പേരിട്ട സ്ത്രീ സംഗമത്തിന്റെ ഉദ്ഘാടനം കവിയൂര്‍ പൊന്നമ്മ നിര്‍വഹിച്ചു. സി.കെ.പി. യെ വിജയിപ്പിക്കണമെന്നും നന്മ നിറഞ്ഞ നമ്മുടെ നാടിന്റെ പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാന്‍ അതാവശ്യമാണെന്നും മലയാളത്തിന്റെ മഹാ നടി മഹിളകളെ ഓര്‍മ്മിപ്പിച്ചു. വോട്ട് ചെയ്യുക മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് താമരയില്‍ വോട്ട് ചെയ്യിക്കാനുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് അവര്‍ തിങ്ങിക്കൂടിയ വനിതകളെ ഓര്‍മ്മിപ്പിച്ചു.
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ അതി മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഉമാ അന്തര്‍ജനം, കവിയൂര്‍ പൊന്നമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഡ്വ. വി. പ്രിയ അദ്ധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ടിപി. ജയചന്ദ്രന് മാസ്റ്റര്‍, ബിജെപി ജില്ലാ സെക്രട്ടറി അനിത, കുസുമം ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന, മിനി, മഹിളാ മോ ര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജാ ബാലചന്ദ്രന്, ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദു മോള് , അനിത പെരുമണ്ണ, എന്നിവര്‍ സംസാരിച്ചു. ടി. ചക്രായുധന്‍, ടി.പി. സുരേഷ്, പി.ഹരിദാസ്, കെ.ടി. വിപിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വാദ്യഘോഷങ്ങളോടെയാണ് കവിയൂര്‍ പൊന്നമ്മയെ സമ്മേളന ഹാളിലേക്ക് ആനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: