നാദാപുരം: കല്ലാച്ചി തെരുവമ്പറമ്പില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന ബോംബ് സ്ഫോടനവും സിപിഎം പ്രവര്ത്തകന് മരിക്കാനിടയായ സംഭവത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ പഴിചാരികേസ്സ് അട്ടിമറിക്കാന്‍ ശ്രമം. ബോംബ് നിര്‍മ്മാണത്തിലെ മുഖ്യ സൂത്രധാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചെമ്പോട്ടുകുന്നുമ്മല് വിജേഷ് ആണന്ന് സിപിഎം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സ്ഫോടനത്തില്‍ മരണമടഞ്ഞ ലിനീഷ് അടക്കമു ള്ളവര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണന്നും കോണ്‍ഗ്രസ്സും ആരോപിക്കുന്നു. അഞ്ച്മുസ്ലിലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട നാദാപുരത്തേ നരിക്കാട്ടേരി സ്ഫോടനവും, നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ കല്ലാച്ചി അണിയാരംകുന്ന് സ്ഫോടനവും വര്‍ഷം അഞ്ച്കഴിഞ്ഞിട്ടും എങ്ങും എത്താതെ ഒത്തു തീര്ക്കുകയായിരുന്നെന്ന ആരോപണം ഉയരുമ്പോഴാണ് തെരുവമ്പറമ്പ് സ്ഫോടനം സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ പഴിചാരി കേസ്സ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്. നാദാപുരം ഗവണ്മെന്റ് കോളെജിനായി നാട്ടുകാര്‍ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ തെരുവം പറമ്പ് കിണമ്പറകുന്നിലായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത് .ഇതില്‍ പരിക്കേറ്റ നരിപ്പറ്റയിലെ കുയിതേരിന്റെവിട കുഞ്ഞിക്കണ്ണന്റെയും ലീലയുടെയും മകനായ ലിനീഷ്(35)ആണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ മരണമടഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് രാത്രിയാണ് തെരുവം പറമ്പ് കിണംബ്ര ക്കുന്നില് ബോംബ് നിര്‍മ്മിക്കുന്നതിനിടെ യുണ്ടായ പൊട്ടിത്തെറിയില്‍ ലിനീഷിന് ഗുരുതര പരുക്കേറ്റ ത്. ഇരുകൈകളും തകര്‍ന്ന ഇയാളെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബോംബ് നിര്‍മാണത്തില്‍ വിദഗ്ദനായ ഇയാളും സംഘവും പതിമൂന്ന് ബോംബുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി പരിശോധിക്കുമ്പോഴായിരുന്നു ഇതില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചത്. തലയിലും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും തുളച്ചു കയറിയ സ്റ്റീല്‍ അവശിഷ്ടങ്ങള്‍ തലച്ചോറിനേല്പ്പിച്ചമുറിവ് ഗുരുതരമായതിനെ തുടര്‍ന്നാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: