മുംബൈ: മഹാരാഷ്ട്രയില്‍ പശുക്കളേയും കാളകളേയും കൊല്ലുന്നതിനുള്ള നിരോധനം തുടരുമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം ബീഫ് അഥവാ മാട്ടിറച്ചി കൈവശം വക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി.
ബീഫ് കൈവശം വയ്ക്കുന്നത് നിരോധിച്ചാൽ അത് ഭരണഘടനാവിരുദ്ധമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. ബീഫ് തിന്നുക എന്നത് മൗലികാവകാശമല്ലെന്നും ബീഫ് കൈവശം വയ്ക്കുന്നത് തടയേണ്ടത് നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് അനിവാര്യമാണെന്നുമുള്ള മഹാരാഷ്ട്ര സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
2015 മാർച്ചിൽ പാസാക്കിയ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം പശുക്കളെ മാത്രമല്ല, കാളകളേയും മൂരികളേയും കശാപ്പ് ചെയ്യുന്നതും നിയമവിരുദ്ധമാണ്. കാളകളേയും മൂരികളേയും കശാപ്പിനായി വിൽക്കുന്നതും കുറ്റകരമാണ്. അഞ്ച് വർഷം വരെ തടവും 10,000 രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: