കൊല്ലം: കേരളത്തിലെ തീരദേശ മേഖലയിലെ സുരക്ഷിതത്വവും വികസനവും ഉറപ്പുവരുത്തേണ്ട പോര്‍ട്ട് എഞ്ചിനിയറിംഗ് വകുപ്പും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും നോക്കുകുത്തികളായി മാറുന്നതായി കേരള പ്രദേശ് മത്സ്യതൊഴിലാളി സംഘം സംസ്ഥാന ജനറല്‍സെക്രട്ടറി പി.ജയപ്രകാശ്.
ഈ മേഖലയിലെ വികസനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചിലവഴിക്കാതെ നിരുത്തരവാദപരമായ നടപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെത്. നിയമം ലംഘിച്ചുകൊണ്ട് മത്സ്യസമ്പത്ത് നശിപ്പിക്കുന്ന തരത്തില്‍ മത്സ്യബന്ധനം നടത്തുന്നതുമൂലം മത്സ്യം ഇല്ലാതാകുകയും തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടുന്ന സാഹചര്യമാണ് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശക്തികുളങ്ങര അസിസ്റ്റന്റ് പോര്‍ട്ട് എഞ്ചിനിയറിംഗ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ആര്.രാധാകൃഷ്ണന്റ അദ്ധ്യക്ഷതയില്‍ കൂടിയ ധര്‍ണയില്‍ ബിഎംഎസ് ജില്ലാജോയിന്റ് സെക്രട്ടറി പി.എന്‍. പ്രദീപ്, കൃഷ്ണന് കടവത്ത്, എം.അനി, അപ്പുപിളള, അഡ്വ.ജയചന്ദ്രന്, സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. നീണ്ടകര പോര്‍ട്ടില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ മേഖലാ സെക്രട്ടറിമാരായ രാജീവന്, സുന്ദരന്‍, ഓമനക്കുട്ടന്, ജയകുമാര്‍, പ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: