കോഴിക്കോട്: അന്തരിച്ച ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖിനെ അവഹേളിച്ചതു പ്രതിപക്ഷമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗവര്‍ണറെ അപമാനിച്ച മുഖ്യമന്ത്രിയും സംസ്ഥാനസര്‍ക്കാരും ജനങ്ങളോടു മാപ്പു പറയണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണറെ സര്‍ക്കാര്‍ ഒരു രീതിയിലും അവഹേളിച്ചിട്ടില്ല. എന്നാല്‍ ഗവര്‍ണറുടെ സംസ്കാര ചടങ്ങില്‍ പ്രതിപക്ഷത്തു നിന്ന് ആരും പങ്കെടുത്തില്ല. ഇതിന്റെ ജാള്യത മറയ്ക്കാനാണ് വി.എസിന്റെ ആരോപണം. ഏഴു ദിവസം നീണ്ട ഔദ്യോഗിക ദുഃഖാചരണം ഒന്നാം തീയതി അവസാനിച്ചു. ഈ സാഹചര്യത്തിലാണു രണ്ടിനു പൊതുപരിപാടി സംഘടിപ്പിച്ചത്. ഇതു വിവാദമാക്കേണ്ട കാര്യമില്ല.
ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കാതിരുന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: