പറച്ചിലും പ്രവര്‍ത്തിയും തമ്മില്‍ സിപിഎം പുലര്‍ത്തുന്ന അന്തരം മുന്‍പും പല വിഷയത്തിലും നാം കണ്ടതാണ്. പെരുമ്പാവൂരില്‍ ഭീകരമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ കരച്ചില് അതിന്റെ ഒടുവിലെ ഉദാഹരണമാണ്. സഹായത്തിനായി പലതവണ എംഎല്‍എയെ കാണുവാന്‍ ചെന്നെന്നും പട്ടിയെ നോക്കുന്ന കണ്ണു കൊണ്ട് പോലും ആ ജനപ്രതിനിധി തങ്ങളെ പരിഗണിച്ചില്ലെന്നും ആ നിരാലംബയായ സ്ത്രീ വിളിച്ച് പറയുന്നതു കേരളത്തോടാണ്. അതേ സാജു പോളിനെ ഇത്തവണ വീണ്ടും സിപിഎം അവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നു. അതിനു ശേഷം ഓരോ സിപിഎം നേതാക്കളും ഊഴം വെച്ച് സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഗിരി പ്രഭാഷണങ്ങള്‍ നടത്തുന്നു. രാഷ്ട്രീയ സത്യ സന്ധതയുടെ കണികയെങ്കിലും ഇടതുപക്ഷത്ത് അവശേഷിക്കുന്നുണ്ടെങ്കില്‍ ആദ്യമവര്‍ സാജു പോളിനെ മത്സര രംഗത്തു നിന്നും മാറ്റുകയാണ് വേണ്ടത്.. അത് ചെയ്യാതെ സാജു പോളിനെ മത്സര രംഗത്ത് നിലനിര്‍ത്തിക്കൊണ്ടു അവര്‍ നടത്തുന്ന ഓരോ നീക്കങ്ങളും പരിഹാസ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: