ബ്രഹ്മദേവന്: നേരത്തെ ഈ ശാപകഥ സൂചിപ്പിച്ചു. ബ്രഹ്മാവിന്റെ മാനസപുത്രിയായ പുഞ്ജകസ്ഥലയെ ബലാല്ക്കാരം ചെയ്തതും ഇനിയൊരു സ്ത്രീയെ ബലാല്ക്കാരം ചെയ്താല്‍ ഓരോ ശിരസും പത്തായി പൊട്ടിത്തെറിക്കുമെന്നുമുള്ള ശാപം രാവണന് സദാ ഓര്‍മ്മിക്കുന്നു. സീതയെ ബലമായി പ്രാപിക്കാത്തതിന്റെ രഹസ്യവും അതാണ്.
അനാരണ്യന്‍: ഇക്ഷ്വാകുവംശത്തിലെ ഒരു രാജാവായിരുന്നു അനാരണ്യന്‍. രാവണന് ശിവനില്‍നിന്നും ചന്ദ്രഹാസവും സമ്പാദിച്ച് ജൈത്രയാത്ര നടത്തുന്നതിനിടയില്‍ അനാരണ്യന്റെ രാജ്യത്തുമെത്തി. പരമസാത്വികനായ അനാരണ്യന്‍ രാവണനെ എതിര്‍ത്തില്ലെന്ന് മാത്രമല്ല അഭയവും ചോദിച്ചു. പക്ഷേ മനുഷ്യനാണെന്ന ഒറ്റകാരണത്താല്‍ നെഞ്ചില്‍ ഇടിച്ചുകൊന്നു. മരിക്കാന്‍ നേരത്ത് നിരപരാധിയായ എന്നെകൊന്ന നീ എന്റെ വംശത്തില്‍ പിറക്കുന്ന ഒരാളിന്റെ അസ്ത്രമേറ്റ് മരിക്കും എന്നു ശപിച്ചു.
വേദവതി: കുശധ്വജനെന്ന മുനിയുടെ ഏകപുത്രിയായ വേദവതി വിഷ്ണുവിനെ ഭര്‍ത്താവായി കിട്ടാന്‍ തപസ്സുചെയ്തിരുന്നു. രാവണന് കുശധ്വജനെ വധിച്ച് വേദവതിയെ ബലാല്ക്കാരം ചെയ്യാന്‍ ശ്രമിച്ചു. നിന്നെയും നിന്റെ വംശത്തെയും ഞാന്‍ കാരണം നാരായണ സ്വാമി നശിപ്പിക്കും എന്ന് വേദവതിയുടെ ശാപം. ആ വേദവതി സീതയായി പുനര്ജ്ജനിച്ചിരിക്കുന്നു.
നന്ദികേശന്: ഒരിക്കല്‍ കൈലാസത്തിലെത്തിയ രാവണനെ നന്ദികേശന് ശിവനെ ഇപ്പോള്‍ കാണാന്‍ പറ്റില്ലയെന്നു പറഞ്ഞു തടഞ്ഞു. രാവണന് നന്ദികേശനെ കുരങ്ങന് എന്നുവിളിച്ച് പരിഹസിച്ചു. നീയും നിന്റെ വംശവും കുരങ്ങന്മാരാല് നശിക്കും. എന്ന് നന്ദി ശപിച്ചു.
നളകൂബരന്: രാവണന്റെ ജ്യേഷ്ഠന് കുബേരന്റെ പുത്രനാണ് നളകൂബരന്. നളകൂബരന്റെ ഭാര്യ രംഭ. ഗന്ധര്‍വലോകം ആക്രമിക്കാനെത്തിയ രാവണന് രംഭയെ ബലാല്ക്കാരം ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ പുത്രവധുവാണെന്ന് പറഞ്ഞിട്ടും രാവണന് വിട്ടില്ല.
രംഭ നളകൂബരനോട് പരാതിപ്പെട്ടു. ഏതെങ്കിലും സ്ത്രീയെ അവളുടെ അനുവാദം കൂടാതെ പ്രാപിക്കാന്‍ ശ്രമിച്ചാല്‍ നിന്റെ പത്തുതലയും ഏഴായി പൊട്ടിത്തെറിച്ച് നീ മരിക്കും. എന്ന് നളകൂബരന് ശപിച്ചു.
അഗ്നിദേവന്: ഒരിക്കല്‍ അഗ്നിയുടെ ഭാര്യ സ്വാഹാദേവിയെ അഗ്നിയുടെ മുന്നില്‍വച്ച് രാവണന് മനഭംഗപ്പെടുത്താന് ശ്രമിച്ചു. നിന്റെ ഭാര്യയെ നിന്റെ മുന്നില്‍വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നത് നീ കാണും, എന്നായിരുന്നു അഗ്നിയുടെ ശാപം.
ബൃഹസ്പതി: ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രി സുലേഖാദേവിയെയും രാവണന് വെറുതെവിട്ടില്ല. കാമ ബാണമേറ്റുമദിക്കുന്ന നീ രാമബാണമേറ്റു മരിക്കും എന്ന് ബൃഹസ്പതി ശപിച്ചു.
ജന്തുക്കളെയും ആനകളെപ്പോലും കണ്ടമാനം പിടിച്ചുവിഴുങ്ങാന്‍ തുടങ്ങി. ഇന്ദ്രനും ദേവന്മാരും ചേര്‍ന്ന് ബ്രഹ്മലോകത്തെത്തി പരാതിപ്പെട്ടു. ഇവന് ഇപ്പോള്‍ തന്നെ ആശ്രമങ്ങള്‍ നശിപ്പിക്കുന്നു. കണ്ടമാനം ജീവികളെ വിഴുങ്ങുന്നു. ക്രമേണ ഭൂമിയില്‍ ജീവികളില്ലാതാകും. ഉടനെ ബ്രഹ്മാവ് കുംഭകര്‍ണ്ണനേയും രാവണനേയും വിളിച്ചുവരുത്തി.
കുംഭകര്‍ണ്ണന്റെ ശരീരവലുപ്പം കണ്ട് ബ്രഹ്മാവും അമ്പരന്നു. ലോകവിനാശത്തിനാണ് വിശ്രവസ്സ് നിന്നെ ഉല്പാദിപ്പിച്ചത്. നീ ഇന്നുമുതല്‍ എപ്പോഴും ഉറങ്ങിക്കിടക്ക് എന്നു ശപിച്ചു. രാവണന് ശാപമോക്ഷം ഇരന്നു. എന്നാല്‍ ആറുമാസം ഉറങ്ങട്ടെ. ഒരുദിവസം ഉണര്‍ന്നിരിക്കട്ടെ എന്ന് ശാപത്തില്‍ മാറ്റം വരുത്തി. ആ ഒരുദിവസം തന്നെ അനേകം ജീവികളെ ഇവന് വിഴുങ്ങും. അങ്ങനെ കുംഭകര്ണ്ണന് ആറുമാസത്തിലൊരിക്കല്‍ ഒരുദിവസം മാത്രമാണ് ഉണര്‍ന്നിരിക്കാന്‍ കഴിയുക. രാവണന് കുംഭകര്‍ണ്ണനെ ഉണര്‍ത്തിയപ്പോള്‍ രാവണനെ കുംഭകര്ണന് ഉപദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: