ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ 10ന്്യൂവിശ്വാസവോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പില്‍, അയോഗ്യരാക്കപ്പെട്ട ഒന്‍പത് എംഎല്‍എമാര്‍ക്ക് പങ്കെടുക്കാനാവില്ല. പത്തിന് രാവിലെ പതിനൊന്നിനും ഒന്നിനും ഇടയ്ക്കാണ് വോട്ടെടുപ്പ്.
കോടതിയുടെ മേല്‍നോട്ടത്തില്‍, വിശ്വാസവോട്ടെടുപ്പിന് സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ രാവിലെ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. മേല്‍നോട്ടം വഹിക്കാന്‍ നിരീക്ഷകനെ നിയോഗിക്കാനും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി കോടതിയോട് അഭ്യര്‍ഥിച്ചു.
ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി ഹൈക്കോടതി റദ്ദാക്കിയ വിധിക്കെതിരെ നല്‍കിയിരുന്നു. ഇതിനെതിരായ അപ്പീലില്‍ വിശ്വാസവോട്ട് തേടുന്നതില്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്നലെ കേന്ദ്രം നിലപാട് അറിയിച്ചത്.
സഭ കൂടുമ്പോള്‍ ഒരു അജണ്ട മാത്രമേ പാടുള്ളൂ.
വിരമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കണം നിരീക്ഷകന്. റോത്തഗി കോടതിയില്‍ പറഞ്ഞു. രണ്ട് രാഷ്ട്രീയ സഖ്യങ്ങള്‍ തമ്മിലുള്ള ബലപരീക്ഷണങ്ങള്‍ മാത്രമായിരിക്കണം അജണ്ട. വിശ്വാസവോട്ട് നടക്കുന്നുവെന്ന പേരില്‍ രാഷ്ട്രപതി ഭരണം തത്ക്കാലം മരവിപ്പിക്കാനും പാടില്ല. അറ്റോര്‍ണി ജനറല്‍ തുടര്‍ന്നു.
കേന്ദ്ര നിലപാട് അംഗീകരിച്ച കോടതി ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താമെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്രവും ഇത് അംഗീകരിച്ചു. റിട്ട. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും നിരീക്ഷകന്. വിശ്വാസവോട്ടെുപ്പ് എന്ന ഒറ്റ അജണ്ട മാത്രമേ അന്നുണ്ടാകൂയെന്നും കോടതി പറഞ്ഞു. സുരക്ഷയൊരുക്കാന്‍ കോടതി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
വോട്ടെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കും. വോട്ടുകളും വീഡിയോയും ചീഫ് സെക്രട്ടറി മെയ്11ന് കോടതിക്ക് സമര്‍പ്പിക്കും. വോട്ടെടുപ്പ് സമയത്ത് രാഷ്ട്രപതി ഭരണം മരവിപ്പിച്ചുനിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: