തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെയും അഞ്ചുതെങ്ങില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വൃദ്ധയെ പീഡിപ്പിച്ച കേസിലെയും പ്രതികള്‍ അറസ്റ്റില്‍. വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വഴി പരിചയപ്പെട്ടശേഷം കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വര്‍ക്കല താഴെ വെട്ടൂര്‍ ഒസ്സാക്കുടി വീട്ടില്‍ സഫീര്‍ (25), വര്‍ക്കല ആശാന്‍മുക്ക് വാഴവിള വീട്ടില്‍ സൈജു (21), വര്‍ക്കല ചിലക്കൂര്‍ കാട്ടുവിള വീട്ടില്‍ റാഷിത്ത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അഞ്ചുതെങ്ങ് സ്വദേശിനിയായ 68 വയസ്സുള്ള വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ട ഒന്നാംപാല കടപ്പുറം കൊച്ചുതെക്കഴികം വീട്ടില്‍ അനസ് (29) ആണ് പിടിയിലായത്.
വര്‍ക്കലയില്‍ രണ്ടാംവര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഒന്നാംപ്രതി സഫീര്‍ ഫോണിലൂടെ സുജിത്ത് എന്ന വ്യാജേന പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ 3ന് രാവിലെ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍നിന്നു രണ്ടാംപ്രതി സൈജുവിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി കൊല്ലത്ത് സിനിമ കാണാന്‍ പോകുകയായിരുന്നു. ടിക്കറ്റ് കിട്ടാത്തതിനാല്‍ തിരിച്ചുവരുന്ന വഴി പനയറ കുന്നത്തുമല എന്ന സ്ഥലത്തുവച്ച് ഇരുവരും മാറിമാറി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സുഹൃത്തായ റാഷിത്തിനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ സൈജുവിന്റെ ഓട്ടോയില്‍ ആറ്റിങ്ങലില്‍ എത്തിക്കാന്‍ പറഞ്ഞു. സഫീറും സൈജുവും റാഷിത്തിന്റെ ബൈക്കില്‍ പോവുകയും ചെയ്തു. ആറ്റിങ്ങലില്‍ പോകാതെ റാഷിത്ത് പെണ്‍കുട്ടിയെ വര്‍ക്കല അയന്തി റെയില്‍വേ ട്രാക്കിന് സമീപം വിജനമായ സ്ഥലത്ത് വച്ച് ദാരുണമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ റാഷിത്ത് പെണ്‍കുട്ടിയെയും ഓട്ടോറിക്ഷയെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
സംഭവത്തിനുശേഷം സഫീറും സൈജുവും കര്‍ണാടകയിലേക്ക് മുങ്ങിയെങ്കിലും ഒളിത്താവളം ശരിയാവാത്തതിനെതുടര്ന്ന് തിരികെ വരുകയുമായിരുന്നു. ട്രെയിന്‍ മാര്‍ഗം അങ്കമാലിയില്‍ എത്തിയ പ്രതികള്‍ പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ട്രെയിനില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആലുവയില്‍ വച്ച് പിടികൂടുകയായിരുന്നു. റാഷിത്തിനെ ചടയമംഗലത്ത് വച്ചാണ് പിടികൂടിയത്.
ബൈജു കല്ലമ്പലം, വര്‍ക്കല, പാരിപ്പള്ളി, നെടുമങ്ങാട് സ്റ്റേഷനുകളിലെ വാഹനമോഷണകേസുകളിലെ പ്രതിയാണ്. സഫീര്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജോലിക്കാരനും റാഷിത്ത് ഓട്ടോ ഡ്രൈവറുമാണ്.
അഞ്ചുതെങ്ങ് സ്വദേശിനിയായ 68 കാരിയെ 2ന് രാത്രി 12 നാണ് വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് കതക് ചവിട്ടിത്തുറന്ന് അകത്തുകയറി മര്‍ദ്ദിച്ചശേഷം പീഡിപ്പിച്ചത്. പോലീസ് അന്വേഷണത്തില്‍ താടിവച്ചയാളാണ് അതിക്രമം നടത്തിയെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രദേശവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അനേ്വഷണത്തിലാണ് അനസ് അറസ്റ്റിലായത്.
ഇയാള്‍ മുമ്പും നിരവധി പീഡനകേസുകളിലും കഞ്ചാവ്, മോഷണകേസുകളിലും പ്രതിയാണ്. 2014ല്‍ ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിറങ്ങിയ ഇയാള്‍ പകല്‍ കടലോരങ്ങളിലും കായല്‍ പ്രദേശങ്ങളിലും കഴിഞ്ഞശേഷം രാത്രി കുറ്റകൃത്യങ്ങള്‍ നടത്തുകയാണ് പതിവ്.
റൂറല്‍ എസ്പി കെ. ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതേ്യക അനേ്വഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള, ഡിസിആര്‍ബി ഡിവൈഎസ്പി ടി. അജിത്കുമാര്‍, വര്‍ക്കല സിഐ ആര്. അശോക് കുമാര്‍, കടയ്ക്കാവൂര്‍ സിഐ ജി.ബി. മുകേഷ്, വര്‍ക്കല എസ്ഐ ഷാജി മധുസൂദനക്കുറുപ്പ്, അഞ്ചുതെങ്ങ് എസ്ഐ കണ്ണന്, കെ.ജി. ശെല്വന്, ഷാഡോ എസ്ഐ സിജു.കെ. നായര്‍, എഎസ്ഐമാരായ മുഹമ്മദ് താഹ, അനില്‍കുമാര്‍, ജഗദീഷ്, രാജന്‍കുറുപ്പ്, ഹരികുമാര്‍, മുരളി, വിനോദ്, സെബാസ്റ്റ്യന്‍, അനുപമ, സിപിഒമാരായ മണികണ്ഠന്, ശ്രീനാഥ്, ജുഗുനു, ഷൈന്‍, സുമിത്രന്, ഷാഡോയിലെ ജ്യോതിഷ്, റിയാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പെണ്‍കുട്ടികള്‍ അപരിചിതരുമായി ഫോണ്‍വഴിയും സോഷ്യല്‍ മീഡിയ വഴിയും പരിചയപ്പെടുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരത്തില്‍ അപരിചിതരുടെ കോളുകള്‍ വന്നാല്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയുണ്ടാകും. രക്ഷിതാക്കള്‍ തങ്ങളുടെ ആണ്മക്കള് എന്തുചെയ്യുന്നു എന്നത് ശ്രദ്ധിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുപോകുമ്പോള്‍ പോലീസിന് അതു ചോദ്യം ചെയ്യാനാകില്ല. വീടുകളില്‍ തന്നെ ഇത് സംബന്ധിച്ച് അവബോധം വളര്‍ത്തണമെന്നും എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: