പൂച്ചാക്കല്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന ചാക്കു കണക്കിന് സ്പോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. തൈക്കാട്ടുശ്ശേരി ഉളവൈപ്പിലെ ഷെഡ്ഢില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഒരു ചാക്ക് വെടിമരുന്ന്, ഒരു ചാക്ക് അലുമിനിയം പൗഡര്‍, അഞ്ച് കിലോ പൊട്ടാസ്യം നൈട്രേറ്റ്, അഞ്ച് കിലോ സള്‍ഫര്‍ കളര്‍ ചേര്‍ക്കുന്നതിനുള്ള രാസപദാര്‍ത്ഥങ്ങള്‍, മൂന്ന് ചാക്ക് കരിമരുന്ന് ചാക്ക് കണക്കിന് മറ്റ് സാമഗ്രികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
സ്പോടകശേഖരവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ്ചെയ്തിട്ടില്ല. പാണാവള്ളി പഞ്ചായത്ത് 17ാം വാര്‍ഡ് കിഴക്കേ പടിക്കല്‍ പറമ്പ് ഉണ്ണി എന്ന നിജീഷിന്റെ (31) ഉടമസ്തതയിലുള്ള ഷെസ്സില്‍ നിന്നാണ് സ്പോടക വസ്തു പിടിച്ചെടുത്തത്.കണ്ണൂരിലുണ്ടായ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ നിജീഷ് നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നിജീഷിന്റെ ഭാര്യാ സഹോദരന് വൈക്കം മറവന്തുരുത്ത് ആലുങ്കല്‍ വീട്ടില്‍ ഷാജിയണ് (35) സ്പോടക വസ്തുക്കള്‍ ഇവിടെയെത്തിച്ച് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നത്.ഷാജി ഒളിവിലാണ്.
പൂച്ചാക്കല്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വന്‍ശേഖരം പിടികൂടിയത്.രണ്ട് ഷെഡുകളിലായി സ്പോടകശേഖരം പൂട്ടിയിട്ട നിലയിലായിരുന്നു. കോടതിയില്‍ നിന്നും സര്‍ച്ച് വാറണ്ട് വാങ്ങി പൂട്ട് തകര്‍ത്താണ് പോലീസ് സ്പോടകശേഖരം പിടിച്ചെടുത്തത്.നിലവില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന് വളപ്പിലെ ഒഴിഞ്ഞ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൂച്ചാക്കല്‍ എസ്.ഐ. സൂരേഷ് കുമാര്‍, അഡീഷണല്‍ എസ്.ഐമാരായ എം.കെ.ഉദയന്‍ ,രാജേന്ദ്രന്, എശേഖരന്, സി.പി.ഒ.മാരായ ഷാജി, പ്രമോദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: