കൊച്ചി: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തു വന്നതോടെ പ്രതിഷേധമുയര്‍ത്തി തെരുവിലിറങ്ങിയ സിപിഎം സമരത്തില്‍ നിന്ന് പതുക്കെ ഉള്‍വലിയുന്നു. മകളുടെ മരണത്തിന് പ്രധാന ഉത്തരവാദി സിപിഎം സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ സാജുപോളാണെന്ന് ജിഷയുടെ അമ്മ തുറന്നടിച്ചതോടെ സിപിഎം പ്രതിഷേധ പെട്ടെന്ന് പിന്തിരിയുകയായിരുന്നു. കുറുപ്പംപടി ഉള്‍പ്പെടുന്ന രായമംഗലം പഞ്ചായത്ത് വര്‍ഷങ്ങളായി ഭരിക്കുന്നത് സിപിഎമ്മും പഞ്ചായത്ത് അംഗം സിപിഐയുമാണ്.
ദളിത് പഞ്ചായത്ത് പ്രസിഡന്റ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇത്തരമൊരു ക്രൂരമായ സംഭവം നടന്നിട്ടും ഇടപെടലുകള്‍ നടത്താതിരുന്ന എംഎല്‍എക്കെതിരെ പ്രതിപക്ഷ നേതാവ്, ഇന്നസെന്റ് എന്നിവരോട് അമ്മ രാജേശ്വരി ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.
ഇന്നലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്.
സിപിഎമ്മിന്റെ മഹിളാ സംഘടനകളും തങ്ങളുടെ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം പുറത്ത് വന്നതോടെ സമര രംഗത്ത് നിന്ന് പിന്‍വാങ്ങാനുള്ള ഒരുക്കത്തിലാണ്. പുറംമ്പോക്കില്‍ വര്‍ഷങ്ങളായി കഴിയുന്ന ജിഷയും കുടുംബവും സ്വന്തമായ ഒരു വീട് നിര്‍മ്മിക്കുന്നതിന് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിലും എംഎല്‍എയ്ക്കും അനവധി നിവേദനങ്ങളാണ് നല്‍കിയത്.
ഇതില്‍ എതെങ്കിലും ഒന്ന് പരിഗണിച്ചിരുന്നെങ്കില്‍ തന്റെ മകള്‍ക്ക് ഈ ഗതി വരില്ലെന്ന് അമ്മ പറയുന്നു. ഇന്നലെ ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയ പിണറായി വിജയന് ഞങ്ങള്‍ കേസ് രാഷ്ട്രീയവത്കരിക്കുന്നില്ല. നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് ചെയ്തതെന്ന പ്രസ്താവനയില്‍ ഒതുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: